രണ്ടായിരം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നു ക്ഷേത്രം എക്സിക്യൂട്ടീവ് ട്രസ്റ്റ് ആനിക്കീൽ സോമരാജൻ നീലേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ മേൽശാന്തി പട്ടേനയിലെ കല്ലമ്പള്ളി ഗോവിന്ദൻ നമ്പൂതിരിയാണ് മോഷണം നടന്നതായി മനസിലാക്കിയത്. തുടർന്നു ട്രസ്റ്റിയെ വിവരമറിയിച്ചു. വിവരമറിഞ്ഞു നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തുമെന്നറിയിച്ചതായി സോമരാജൻ പറഞ്ഞു. കഴിഞ്ഞ ജൂലൈ 4 നും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഉപദേവനു ചാർത്തിയ ഒന്നേ മുക്കാൽ പവൻ സ്വർണാഭരണമാണ് അന്നു മോഷ്ടിച്ചത്. നീലേശ്വരം പൊലീസ് മോഷ്ടാവിനെ പിടികൂടി ആഭരണം കണ്ടെടുത്തിരുന്നു.