കാസർകോട്ട് സമ്പർക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണം കൂടുന്നു , 39 ആയി വർദ്ധിച്ചു, ഒരു രോഗലക്ഷണങ്ങളുമില്ലാത്ത ഏഴു പേര്‍ക്കും കോവിഡ്,അധികം രോഗികളുടെ പങ്കാളികൾക്കും കോവിഡ്

കാഞ്ഞങ്ങാട്: കൊറോണ വൈറസ് സമ്പർക്കപ്പട്ടികയിൽ പടർന്നുകയറുന്നുവെന്ന സൂചന നൽകി ജില്ലയിലെ പുതിയ സാമ്പിൾ ഫലങ്ങൾ. ബുധനാഴ്ച പോസിറ്റീവ് ആയി കണ്ടെത്തിയ 12 പേരിൽ 10 ആളുകളും നാട്ടിലുള്ളവരാണ്.


ഇതോടെ സമ്പർക്കപ്പട്ടികയിൽ രോഗം പകരുന്നവരുടെ എണ്ണം ജില്ലയിൽ 39 ആയി. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിലാണ് സമ്പർക്കപ്പട്ടികയിലെ എണ്ണം ഇത്രയധികമായത്. അതുവരെയും വന്ന സാമ്പിൾ ഫലങ്ങളിൽ 90 ശതമാനവും നെഗറ്റീവായിരുന്നു. ഓരോ ദിവസവും സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം പോസിറ്റീവ് ഗണത്തിലേക്ക് മാറുമ്പോൾ ജില്ലയിൽ ഭീതിയും ആശങ്കയും കൂടുന്നു.

സമ്പർക്കപ്പട്ടികയിൽ രോഗം സ്ഥീരികരിച്ചവർ എല്ലാവരും രോഗവാഹകരായി വിദേശത്തുനിന്നുവന്നവരുടെ ബന്ധുക്കളാണ്. അതുകൊണ്ടുതന്നെ വലിയ ആശങ്കവേണ്ടെന്നും ഇതിനെ സമൂഹവ്യാപനമായി കാണാനാകില്ലെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു.

ആദ്യം രോഗം സ്ഥിരീകരിച്ച കളനാട് യുവാവിന്റെ മാതാവ്, ഭാര്യ, മകൾ, രണ്ട്‌ മരുമക്കൾ എന്നിവരാണ് സമ്പർക്കപ്പട്ടികയിലെ ആദ്യ പോസിറ്റീവുകാർ. പിന്നാലെ അലാമിപ്പള്ളിയിലെ ഒരുവീട്ടിലെ ആറുപേർക്ക് രോഗം സ്ഥിരീകിരിച്ചു. ഇതിൽ രോഗവാഹകനായെത്തിയ ആളുടെ മാതാവ്, ഭാര്യ, മൂന്ന്‌ മക്കൾ എന്നിവരുൾപ്പെടുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ചെമ്മനാട് പഞ്ചായത്തിൽപ്പെട്ട ചന്ദ്രഗിരിപ്പാലത്തിനടുത്തെ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ 22-ന് ഗൾഫിൽനിന്നെത്തിയ ആളുടെ രണ്ട്‌ ഭാര്യമാർക്കും മാതാവിനും മകൾക്കുമാണ് ഈ വീട്ടിൽ രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽനിന്ന്‌ രോഗവുമായെത്തിയ അണങ്കൂർ കൊല്ലമ്പാടിയിലെ യുവാവിന്റെ ഭാര്യയ്ക്കും സഹോദരനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.പല രോഗികളുടെയും പങ്കാളികൾക്കും കോവിഡ് കണ്ടെത്തിയിട്ടുണ്ട് മഞ്ചത്തടുക്കയിലെ ഒരുവീട്ടിൽ മൂന്നുപേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. 24-ന് രോഗം സ്ഥിരീകരിച്ച ഗൾഫുകാരന്റെ മൂന്ന്‌ മക്കളാണിവർ. രോഗവാഹകനായെത്തിയ അണങ്കൂർ സ്വദേശിയുടെ ഭാര്യാസഹോദരനാണ് സമ്പർക്കപ്പട്ടികയിലെ മറ്റൊരാൾ. രോഗവുമായി വിദേശത്തുനിന്നെത്തിയ നെല്ലിക്കുന്നുകാരനിൽനിന്ന്‌ ഭാര്യയ്ക്കും വൈറസ് ബാധിച്ചു.
സര്‍കോട് ജില്ലയില്‍ രോഗലക്ഷണങ്ങളില്ലാത്ത ഏഴു പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്ന് വന്ന ഏഴ് കാസര്‍കോട് സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്.

ഗള്‍ഫില്‍ നിന്ന് വന്ന മുഴുവന്‍ പേരിലും കോവിഡ് നിര്‍ണയ പരിശോധന നടത്തിയപ്പോഴാണ് രോഗ ലക്ഷണങ്ങളില്ലാത്തവരിലും വൈറസ് ബാധ കണ്ടെത്തിയത്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങളായ ചുമ, പനി അടക്കമുള്ളവ ഇല്ലായിരുന്നു.

മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും ഉള്ളതിനാലാകാം ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണാത്തതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

പെരിയ, ബദിയടുക്ക എന്നിവിടങ്ങളിലുള്ള ഓരോ ആൾക്കു വീതവും ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഈ പ്രദേശങ്ങളിൽ ഇതാദ്യമാണ് കൊറോണ വൈറസ് പോസിറ്റീവായി കണ്ടെത്തിയത്.
أحدث أقدم
Kasaragod Today
Kasaragod Today