മുംബൈ∙ പലഹാരം ചോദിച്ചു കരഞ്ഞതിന്, 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ഭിത്തിയിൽ അടിച്ചു കൊന്നു. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെ ഗോണ്ടിയയിലാണു സംഭവം. പ്രതി വിവേക് ഉയികെയെ (28) അറസ്റ്റ് ചെയ്തു.
ഗോതമ്പുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോൾ അതു വാങ്ങാൻ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചതിനു പിന്നാലെയാണ് ആക്രമണം. അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.