കോവിഡില്‍ വിറച്ച്‌ വിപണിയും; റിലയന്‍സിനുണ്ടായത് കനത്ത നഷ്ടം

 മുംബൈ: കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്നത് ഓഹരി വിപണിയിലും പ്രതിസന്ധിയാകുന്നു. ബോംബെ സൂചിക സെന്‍സെക്സ് 740.19 പോയിന്‍റ് നഷ്ടത്തോടെ 48,440ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 224.50 പോയിന്‍റ് നഷ്ടത്തോടെ 14,324.90ലും ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസവും വിപണികള്‍ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐ.ടി.സി, ഇന്‍ഫോസിസ്, മാരുതി തുടങ്ങിയ കമ്ബനികളാണ് കനത്ത നഷ്ടം നേരിട്ടത്. എല്‍ & ടി, എച്ച്‌.ഡി.എഫ്.സി, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ എന്നിവയാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.


റിലയന്‍സിന്‍റെ നഷ്ടം മാത്രം സെന്‍സെക്സിനെ 101 പോയിന്‍റ് പിന്നോട്ടടിച്ചു.


സെന്‍സെക്സില്‍ 534 ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 2,280 എണ്ണവും നഷ്ടത്തിലായിരുന്നു വ്യാപാരം. ദേശീയ സൂചികയില്‍ 250 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,631 എണ്ണം നഷ്ടത്തിലായി.


വില്‍പന സമ്മര്‍ദമാണ് വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇന്ത്യയില്‍ വീണ്ടും കോവിഡ് വര്‍ധിക്കുന്നതാണ് വിപണിയിലും തിരിച്ചടിയുണ്ടാക്കുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today