കാസര്‍കോഡ് സ്വദേശികളായ രണ്ട് പേരിൽ നിന്ന് 32 ലക്ഷം രൂപയുടെ സ്വര്‍ണവും 3 ലക്ഷം രൂപയുടെ ഐ ഫോണുകളും അഞ്ചു കിലോ പുകയില ഉത്പന്നങ്ങളും പിടികൂടി

 മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവും മൊബൈല്‍ ഫോണുകളും പുകയില ഉത്പന്നങ്ങളും കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ടു പേരില്‍ നിന്നാണ് ലക്ഷങ്ങള്‍ വരുന്ന സ്വര്‍ണവും ഐഫോണുകളും പിടികൂടിയത്.

കാസര്‍ഗോഡ് സ്വദേശികളായ അഹമ്മദ് റയീസില്‍ നിന്നും 32 ലക്ഷത്തിലധികം വരുന്ന 710.500 ഗ്രാം സ്വര്‍ണവും റിയാസുദ്ദീനില്‍ നിന്നും 2.80 ലക്ഷം രൂപ വരുന്ന മൂന്ന് ഐ ഫോണുകളും അഞ്ചു കിലോ പുകയില ഉത്പന്നങ്ങളുമാണ് പിടികൂടിയത്. ചൊവ്വാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും.


കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം അടയ്ക്കമുള്ളത് പിടികൂടിയത്. 

പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ശരീര ഭാഗത്ത് ഒളിപ്പിച്ചായിരുന്നു 18 കാരനായ റയീസ് സ്വര്‍ണം കടത്തിയത്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് 18 കാരന്‍ സ്വര്‍ണം കടത്തുമ്ബോള്‍ പിടിയിലാകുന്നത്. റിയാസുദ്ദീനിന്‍റെ ബാഗേജുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും പുകയില ഉത്പന്നങ്ങളും പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ.വികാസ്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഹബീവ്, ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, മല്ലിക കൗശിത്ത്, ഹവില്‍ദാര്‍ കെ.ടി.എം.രാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.


أحدث أقدم
Kasaragod Today
Kasaragod Today