ലക്നോ: ട്രെയിന്‍ യാത്രയ്ക്കിടെ ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ യുവ സന്യാസിനിമാര്‍ക്ക് നേരെ ബജ്റംഗ്ദള്‍ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനും ശ്രമമുണ്ടായി. സന്യസ്തവസ്ത്രം മാറിയാണ് ഹിന്ദുത്വ തീവ്രവാദികളില്‍ നിന്നും രക്ഷപെട്ട് സന്യാസിനിമാര്‍ സംസ്ഥാന വിട്ടത്.
മാര്‍ച്ച് 19-നായിരുന്നു സംഭവം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡല്‍ഹി പ്രൊവിന്‍സിലെ നാല് സന്യാസിനിമാരാണ് ആക്രമണത്തിന് ഇരയായത്. ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ത്സാന്‍സിയില്‍ വച്ചായിരുന്നു ആക്രമണം.
ഒഡീഷയില്‍ നിന്നുള്ള രണ്ടു യുവസന്യാസിനിമാരെ വീട്ടിലെത്തിക്കാനാണ് മലയാളി ഉള്‍പ്പടെ മറ്റ് രണ്ടു സന്യാസിനിമാര്‍ കൂടെപോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാല്‍ രണ്ടു പേര് സാധാരണ സന്യാസിനിമാര്‍ സാധാരണ വേഷത്തിലും മറ്റ് രണ്ടു പേര് സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്.
തേര്‍ഡ് എസി കമ്ബാര്ട്ടുമെന്റിലായിരുന്നു സന്യാസിനിമാരുടെ യാത്ര. ത്സാന്‍സിയില്‍ എത്തിയപ്പോള്‍ തീര്‍ഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മതംമാറ്റാന്‍ രണ്ടു സന്യാസിനിമാരെ കൊണ്ടുുപോകുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് മുതിര്‍ന്നത്. തങ്ങള്‍ ജ·നാ ക്രൈസ്തവരാണെന്ന് വിശദീകരിച്ചിട്ടും അക്രമികള്‍ പി·ാറാന്‍ തയാറായില്ലെന്ന് സന്യാസിനിമാര്‍ പറഞ്ഞു.
പിന്നീട് അക്രമികള്‍ മതംമാറ്റാന്‍ ആളുകളെ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിന് കൈമാറി. ത്സാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് ട്രെയിനിനുള്ളില്‍ പ്രവേശിച്ച് സന്യാസിനിമാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ വനിതാ പോലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത സന്യാസിനിമാരെ പോലീസ് ബലംപ്രയോഗിച്ച് ട്രെയിനില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികള്‍ക്കൊപ്പം കൂടി പോലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്യാസിനിമാര്‍ പറഞ്ഞു.
ട്രെയിനില്‍ നിന്നും സന്യാസിനിമാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി. അവിടെ നിന്നും അക്രമികളുടെ ആര്‍പ്പുവിളികളോടെയാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഡല്‍ഹിയിലെ സന്യാസിനിമാര്‍ അഭിഭാഷകന് കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് യുവസന്യാസിനിമാരെ മോചിപ്പിച്ചത്.
രാത്രി 11 ഓടെയാണ് ഇവര്‍ക്ക് പോലീസ് സ്റ്റേഷന് വിടാന്‍ കഴിഞ്ഞത്. പിന്നീട് ഇവരെ ത്സാന്‍സിയിലെ ബിഷപ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ത്സാന്‍സിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂര്വവുമായ ഇടപെടലിലൂടെയാണ് യുവസന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ നിന്നും രക്ഷിക്കാനായത്.
കുറഞ്ഞ സമയത്തിനുള്ളില്‍ 150 ഓളം ആളുകള്‍ സ്റ്റേഷനില്‍ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും വന്‍ ഗുഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.