രാജ്യത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു, മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് പിന്നാലെ കർണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥനും രാജിവച്ചു
ബംഗളൂരു: രാജ്യത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാരോപിച്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥന് രാജിവച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശശികാന്ത് സെന്തിലാണ് സിവില്‍ സര്‍വീസില്‍നിന്നും രാജിവച്ചത്. മുമ്ബില്ലാത്ത വിധം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ സന്ധി ചെയ്യുന്നു.
അതിനാല്‍ ഐഎഎസ് ഉദ്യോഗസ്ഥനായി തുടരാന്‍ കഴിയില്ലെന്നു സെന്തില്‍ രാജിക്കു ശേഷം പറഞ്ഞു. ജമ്മുകാഷ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് രാജിവച്ചതിനു പിന്നാലെയാണ് സെന്തിലിന്റെ രാജി. തന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്ന് സെന്തില്‍ പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമ്ബോള്‍ സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യുന്നത് അനീതിയാണെന്ന് തുറന്ന കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും ഉദ്യോഗത്തില്‍ തുടരാന്‍ തനിക്കാവില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ വരും നാളുകളില്‍ വലിയ വെല്ലുവിളികള്‍ നേരിടുമെന്ന് തനിക്ക് തോന്നുന്നു. എല്ലാവരുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതാണ് നല്ലതെന്നു കരുതുന്നതായും രാജിക്കത്തില്‍ സെന്തില്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ സെന്തില്‍ 2009 ബാച്ച് ഐഎഎസ് ഓഫിസറാണ്.
ബംഗളൂരു: രാജ്യത്ത് ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാരോപിച്ച് യുവ ഐഎഎസ് ഉദ്യോഗസ്ഥന് രാജിവച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ശശികാന്ത് സെന്തിലാണ് സിവില്‍ സര്‍വീസില്‍നിന്നും രാജിവച്ചത്. മുമ്ബില്ലാത്ത വിധം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ സന്ധി ചെയ്യുന്നു.
അതിനാല്‍ ഐഎഎസ് ഉദ്യോഗസ്ഥനായി തുടരാന്‍ കഴിയില്ലെന്നു സെന്തില്‍ രാജിക്കു ശേഷം പറഞ്ഞു. ജമ്മുകാഷ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് രാജിവച്ചതിനു പിന്നാലെയാണ് സെന്തിലിന്റെ രാജി. തന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്ന് സെന്തില്‍ പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുമ്ബോള്‍ സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യുന്നത് അനീതിയാണെന്ന് തുറന്ന കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും ഉദ്യോഗത്തില്‍ തുടരാന്‍ തനിക്കാവില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
രാജ്യത്തിന്റെ അടിസ്ഥാന ശിലകള്‍ വരും നാളുകളില്‍ വലിയ വെല്ലുവിളികള്‍ നേരിടുമെന്ന് തനിക്ക് തോന്നുന്നു. എല്ലാവരുടെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിവയ്ക്കുന്നതാണ് നല്ലതെന്നു കരുതുന്നതായും രാജിക്കത്തില്‍ സെന്തില്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ സെന്തില്‍ 2009 ബാച്ച് ഐഎഎസ് ഓഫിസറാണ്.