കൊലക്കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ



പൂക്കോട്ടുംപാടം (മലപ്പുറം): കൂറ്റമ്പാറ മുണ്ടമ്പ്ര മുഹമ്മദാലി വധക്കേസിലെ പ്രതി ചാലിയാർ മൈലാടി സ്വദേശി പഴംകുളത്ത് സലീമിനെ (50) നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ നിലംപതി അംബേദ്കർ കോളനി റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഇതുവഴി പോയ വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

2017 ഫെബ്രുവരി 24നാണ് ഐ.എൻ.ടി.യു.സി നേതാവും ഡ്രൈവറുമായിരുന്ന കൂറ്റമ്പാറ ചെറുമിറ്റിക്കോട് സ്വദേശി മുണ്ടമ്പ്ര മുഹമ്മദാലിയെ സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് സലീം കുത്തി കൊലപ്പെടുത്തിയത്. കേസിെൻറ വിചാരണ നടക്കുകയാണ്. മുഹമ്മദാലി വാങ്ങിയ പണം കുടുംബം നൽകണമെന്നാവശ്യപ്പെട്ട് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസ് നടക്കുന്നതിനാൽ വിധിയാകാതെ പണം നൽകാൻ കഴിയില്ലെന്ന നിലപാട് കുടുംബം പൊലീസിനെ അറിയിച്ചു. 

സലീമിെൻറ മരണം ആത്ഹത്യതന്നെയാണെന്നാണ്  പൊലീസ് നൽകുന്ന സൂചന,  മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യവും വിഷകുപ്പിയും വെള്ളവും ഇയാൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാട് സംബന്ധിച്ച കണക്കുകൾ എഴുതിയ കടലാസിൽ എെൻറ കുടുംബത്തെ നശിപ്പിച്ച ആർക്കും മാപ്പില്ല എന്നും എഴുതിയിട്ടുണ്ട്. 100 മീറ്റർ മാറി ബൈക്കും കണ്ടെത്തി. ഭാര്യ: ഹഫ്‌സത്ത്. മക്കൾ: ഇഷാം, ആഷിഖ്.
أحدث أقدم
Kasaragod Today
Kasaragod Today