ബിജെപി യെ നിലം തൊടുവിക്കാതെ കേരളം, മഞ്ചേശ്വരത്ത് ഒഴികെ മറ്റിടത്തെല്ലാം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഇടംവലം നോക്കാതെ ജനം വിധിയെഴുതിയപ്പോള്‍ ഇടത്, വലത് മുന്നണികള്‍ക്ക് ആശ്വാസവും ഒപ്പം ആശങ്കയും. ചരിത്രം തിരുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ബിജെപിക്ക് അടിപതറി. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് നേരിയ മേല്‍ക്കൈ നല്‍കിയെങ്കിലും അരൂരിലെ പരാജയം തിരിച്ചടിയായി. രണ്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്തിയ യുഡിഎഫ് വട്ടിയൂര്‍ക്കാവിലെയും കോന്നിയിലേയും വന്‍തോല്‍വികളുടെ ഞെട്ടലിലാണ്.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരത്തിന്‍റെ മേയര്‍ ബ്രോ 14,438 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുപക്ഷം 54,782 വോട്ടുകളാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍ രണ്ടാമത് എത്തിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എസ്.സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ. മോഹന്‍കുമാര്‍ 40,344 വോട്ടും എസ്. സുരേഷ് 27,425 വോട്ടും നേടി.

മഞ്ചേശ്വരത്ത് ബിജെപി വെല്ലുവിളി അതിജീവിച്ച്‌ യുഡിഎഫിന് മിന്നും ജയമാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഖമറുദ്ദീന്‍ 65407 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ രവീശതന്ത്രി കുണ്ടാറിന് 57484 വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിന്‍റെ എം. ശങ്കര്‍ റേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശങ്കര്‍ റേയ്ക്ക് 38233 വോട്ടുകളാണ് ലഭിച്ചത്.

കോന്നിയില്‍ കെ.യു.ജനീഷ്കുമാറിലൂടെ യുഡിഎഫ് കുത്തകയാണ് ഇടതുപക്ഷം തകര്‍ത്തത്. 23 വര്‍ഷമായി അടൂര്‍ പ്രകാശ് എംഎല്‍എയായിരുന്ന മണ്ഡലം 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് നേടി. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ യുഡിഎഫിലെ പി.മോഹന്‍രാജ് രണ്ടാമതും എന്‍ഡിഎയിലെ കെ.സുരേന്ദ്രന്‍ മൂന്നാമതുമായി. എ.യു.ജനീഷ്കുമാര്‍റിന് 54,099 വോട്ടും പി.മോഹന്‍രാജിന് 44,146 വോട്ടും സുരേന്ദ്രന് 39,786 വോട്ടും ലഭിച്ചു.

ഇടത് കോട്ട തകര്‍ത്താണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ അട്ടിമറി വിജയം നേടിയത്. തുടര്‍ച്ചയായ 13 വര്‍ഷം ഇടതുപക്ഷം കാത്തുസൂക്ഷിച്ച അരൂരില്‍ രണ്ടായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഇടത് സ്ഥാനാര്‍ഥി മനു സി. പുളിക്കലിനെ ഷാനിമോള്‍ പരാജയപ്പെടുത്തി. ഷാനിമോള്‍ ഉസ്മാന്‍ 67,832 വോട്ടുകള്‍ നേടിയപ്പോള്‍ മനു സി. പുളിക്കല്‍ 65,956 വോട്ടും സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിന് 15,920 വോട്ടുകള്‍ ലഭിച്ചു.

എറണാകുളത്ത് യുഡിഎഫ് പരിക്കേല്‍ക്കാതെ കഷ്ടിച്ച്‌ രക്ഷപെടുകയായിരുന്നു. 3,673 വോട്ടുകള്‍ക്കാണ് യുഡിഎഫ് കോട്ടയെന്ന് വിലയിരുത്തുന്ന മണ്ഡലത്തില്‍നിന്ന് ടി.ജെ.വിനോദ് വിജയിച്ചത്. വിനോദിന് 37,891 വോട്ടും രണ്ടാമതെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ് 34,141 വോട്ടും ലഭിച്ചു. ബിജെപിയുടെ സി.ജി രാജഗോപാലിന് 13351 വോട്ടുകളാണ് ലഭിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മനു റോയിയുടെ അപരന്‍ മനു കെ.എം 2,544 വോട്ട് നേടിയതും യുഡിഎഫിന് ഗുണമായി. വോട്ടെടുപ്പ് ദിവസം തന്നെ എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് പോലും യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
أحدث أقدم
Kasaragod Today
Kasaragod Today