ബോർഡർ പോലീസ് സേനാങ്ങങ്ങൾ തമ്മിൽ ഏറ്റുമുട്ടി 6പേർ കൊല്ലപ്പെട്ടു


നാരായണ്‍പുര്‍: ഛത്തീസ്ഗഢില്‍ ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസിലെ (ഐ.ടി.ബി.പി) 45ാം ബറ്റാലിയന്‍ ക്യാമ്ബില്‍ ജവാെന്‍റ വെടിയേറ്റ് അഞ്ചു സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ മസൂദുല്‍ റഹ്മാന്‍ പിന്നീട് സ്വയം വെടിവെച്ച്‌ മരിച്ചു.

അവധി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.സര്‍വിസ് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ഛത്തിസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുള്ള കദെനര്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. റായ്പുരില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയാണിത്. മാവോവാദിവേട്ടക്കായാണ് ഐ.ടി.ബി.പി ക്യാമ്ബ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സൈനികര്‍ക്കിടയിലെ തര്‍ക്കം എന്താണെന്ന് വ്യക്തമല്ലെന്ന് ബസ്തര്‍ മേഖല പൊലീസ് ഐ.ജി സുന്ദര്‍രാജ് പറഞ്ഞു. അക്രമിയെ മറ്റുള്ളവര്‍ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദ്യം വന്ന വിവരം. എന്നാല്‍, ഇത് ശരിയല്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് കുമാര്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു. പരിക്കേറ്റവരെ വ്യോമമാര്‍ഗമാണ് റായ്പുരിലെ ആശുപത്രിയിലേക്കു മാറ്റിയത്.
أحدث أقدم
Kasaragod Today
Kasaragod Today