'ഹനുമാനും സിനിമ നടനും പാക് ചാരനും പ്രധാനമന്ത്രിയുടെ കാര്‍ഷിക ധനസഹായം'; ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍ പുറത്ത്

 ന്യൂഡല്‍ഹി: ഹനുമാന്‍ ദേവനും ബോളിവുഡ് താരം റിതേഷ് ദേശ്മുഖും ഇന്ത്യയില്‍നിന്ന് പുറത്താക്കപ്പെട്ട പാകിസ്താന്‍ ചാരന്‍ മെഹ്ബൂബ് രാജ്പുതും സാമൂഹ്യ സുരക്ഷക്ക് അര്‍ഹരായ ചെറുകിട കര്‍ഷകരാണ്....! തലചൊറിയാന്‍ വരെട്ട, ഇത് ആരും പിച്ചുംപേയും പറയുന്നതല്ല. കേന്ദ്രത്തിെന്‍റ പി.എം കിസാന്‍ പദ്ധതിയുടെ രേഖകളിലാണ് ഇങ്ങനെയുള്ളത്. ഓരോരുത്തര്‍ക്കും യഥാക്രമം 6000, 4000, 2000 രൂപയുടെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) തവണകളായി ലഭിച്ചിട്ടുമുണ്ട്. 'ദ ക്വിന്‍റ്' ആണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


തങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ട വരുമാനം കവരാന്‍ കുത്തകകളെ അനുവദിക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സമയത്താണ് ആള്‍മാറാട്ടത്തിലൂടെ ഇന്ത്യയിലെ ഏറ്റവും താഴെതട്ടിലുള്ള കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഫണ്ടുകളിലെ ക്രൂരമായ അഴിമതിയുടെ കഥ പുറത്തുവരുന്നത്.



പി.എം കിസാന്‍ സമ്മാന്‍ നിധി അല്ലെങ്കില്‍ പി.എം കിസാന്‍ പദ്ധതി കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ളതാണ്. 100 ശതമാനവും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നതാണിത്. 2018 ഡിസംബര്‍ ഒന്ന് മുതാലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപ വരെ, രണ്ട് ഹെക്ടര്‍ വരെ ഭൂമി കൈവശമുള്ള / ഉടമസ്ഥാവകാശം ഉള്ള ചെറുകിട കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിക്കും.


ദ ക്വിന്‍റ് ശേഖരിച്ച പേയ്മെന്‍റ് റെക്കോര്‍ഡുകള്‍ അനുസരിച്ച്‌ നേരത്തെ പറഞ്ഞ മൂന്നുപേരുടെയും പൊതുവായി ലഭ്യമായ ആധാര്‍ നമ്ബറുകളും ബാങ്ക് അക്കൗണ്ട് നമ്ബറുകളും ഫോണ്‍ നമ്ബറുകളും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും ഉപയോഗിച്ച്‌ പി.എം കിസാന്‍ പോര്‍ട്ടലില്‍ സ്കീമിനായി തട്ടിപ്പുകാര്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇൗ വിവരങ്ങള്‍ ഒഫീഷ്യല്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് സിസ്റ്റം (PFMS) സോഫ്റ്റ്വെയര്‍ സ്വീകരിക്കുകയും ചെയ്തു. അതിലൂടെ 2000 രൂപയുടെ മൂന്ന് തവണകളായി വര്‍ഷം 6000 രൂപ ലഭിക്കുകയും ചെയ്തിട്ടുണ്ട്.


വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉണ്ടാക്കാനായി തട്ടിപ്പുകാര്‍ റിതേഷ് ദേശ്മുഖ്, ഹനുമാന്‍, മെഹ്ബൂബ് എന്നിവരുടെ ആധാര്‍ നമ്ബറുകള്‍ ഉപയോഗിച്ചു - എല്ലാം പബ്ലിക് ഡൊമൈനില്‍ ലഭ്യവുമായിരുന്നു. ആധാര്‍ കാര്‍ഡിലുള്ള പേരുമായി പൊരുത്തപ്പെടുന്ന രീതിയില്‍ പുതിയ ബാങ്ക് അക്കൗണ്ടുകളും തുറന്നു. 2015ലായിരുന്നു ഹനുമാന്‍ ദേവെന്‍റ പേരില്‍ സാധുവായ ഒരു ആധാര്‍ നമ്ബര്‍ പുറത്തുവരുന്നത്. ചാരപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയില്‍നിന്നും പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ മെഹബൂബ് അക്തറിെന്‍റ ആധാര്‍ 2016ല്‍ മെഹ്ബൂബസ് രാജ്പുത് എന്ന പേരിലും കണ്ടെത്തിയിരുന്നു.


10 കോടിയിലധികം ഗുണഭോക്താക്കള്‍ പി.എം കിസാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട്ടില്‍ മാത്രം 5.5 ലക്ഷം യോഗ്യതയില്ലാത്ത ഗുണഭോക്താക്കളുണ്ടെന്നും ഡി.ബി.ടി പ്രോഗ്രാമുകള്‍ നിരീക്ഷിക്കുന്ന വിദഗ്ധര്‍ ദി ക്വിന്‍റിനോട് പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഖജനാവിന് 110 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അസമിലും സമാന രീതിയിലുള്ള അഴിമതി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.


സെപ്റ്റംബര്‍ ഒമ്ബതിന് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്സഭയില്‍ രാജ്യത്തൊട്ടാകെയുള്ള 10.21 കോടി ഗുണഭോക്താക്കള്‍ക്ക് 94,119 കോടി രൂപ പദ്ധതിയിലൂടെ വിതരണം ചെയ്തുവെന്ന് അവകാശപ്പെട്ടിരുന്നു. യോഗ്യതയില്ലാത്ത വ്യക്തികള്‍ അനായാസം സ്കീമിനായി രജിസ്റ്റര്‍ ചെയ്യുകയും കൂടാതെ പണം സ്വന്തമാക്കുകയും ചെയ്യുന്നത് ആധാര്‍ നമ്ബറുകള്‍ പൊതുവായി ലഭ്യമാകുന്നതിലെ അപകടങ്ങളെ കുറിച്ചും സംസ്ഥാന-കേന്ദ്ര തലങ്ങളിലെ ഗുണഭോക്താക്കളുടെ സ്ഥിരീകരണ സംവിധാനങ്ങളെ കുറിച്ചും കൂടാതെ ബാങ്കുകള്‍ ചെക്കുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.


'നിങ്ങള്‍ക്ക് സാധുവായ ഒരു ആധാര്‍ നമ്ബറും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ടും ഉണ്ടോയെന്ന് മാത്രമാണ് സ്കീം പരിശോധിക്കുന്നതെന്നും, അത് മാത്രം മതിയെന്നും' പൊതു വിതരണ പ്രോഗ്രാമുകള്‍ ട്രാക്കുചെയ്യുന്ന ഒരു വിദഗ്ദ്ധന്‍ ക്വിന്‍റിനോട് വിശദീകരിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today