സിപിഎം എന്താണെന്നു നിനക്കറിയില്ല നീ ജീവനോടെ പോകില്ല, കാലുവെട്ടുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ ഭീഷണി: ഗുരുതര ആരോപണവുമായി പ്രിസൈഡിംഗ് ഓഫീസര്‍

 ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തികൊണ്ടുള്ള പ്രിസൈഡിംഗ് ഓഫീസറുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട് പോളിംഗ് സ്‌റ്റേഷനില്‍ നിന്നാണ് സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നതെന്നും, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്‍ ആയിരുന്നെന്നും കേരള കാര്‍ഷിക സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായ ഡോ. കെ. എം. ശ്രീകുമാര്‍ വെളിപ്പെടുത്തുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

വടക്കേമലബാറിലെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പോളിങ് അനുഭവം 

(ഡോ.

കെ. എം. ശ്രീകുമാര്‍, പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല )

(പാര്‍ട്ടി ഗ്രാമം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കും മാത്രം മൃഗീയ ഭൂരിപക്ഷം ഉള്ള പ്രദേശങ്ങളെയാണ്. അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെതോ മുസ്ലിംലീഗിന്റേതോ ബിജെപിയുടെതോ കോണ്‍ഗ്രെസ്സിന്റെതോ ആകാം) ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എനിക്കു ഡ്യൂട്ടി കിട്ടിയത് കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട് ഗ്രാമത്തിലായിരുന്നു. ജി എല്‍ പി സ്കൂള്‍ ചെര്‍ക്കപാറ കിഴക്കേഭാഗം ആയിരുന്നു പോളിംഗ് സ്റ്റേഷന്‍. ഞങ്ങള്‍ ഞായറാഴ്ച ഉച്ച ആകുമ്ബോഴേക്കും പോളിംഗ് സ്റ്റേഷനില്‍ എത്തി. നല്ല വൃത്തിയുള്ള സ്കൂള്‍. ടോയ്‌ലറ്റുകളും വൃത്തിയുണ്ട്. എന്‍റെ ടീമില്‍ നാലു വനിതകളാണ് ആണ്. ഞങ്ങള്‍ ജോലി തുടങ്ങി. വൈകുന്നേരം പോളിംഗ് ഏജന്റു മാര്‍ വന്നു. അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. " ഇവിടെ സിപിഎമ്മിന് മാത്രമേ ഏജന്റുമാര്‍ ഉള്ളൂ. കഴിഞ്ഞ തവണ തൊണ്ണൂറ്റി നാല് ശതമാനം പോളിംഗ് നടന്ന പ്രദേശമാണ് ആണ്. ഇത്തവണയും അത്രയും ഉയര്‍ന്ന പോളിങ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു". ഞാന്‍ അപകടം മണത്തു. കുറഞ്ഞത് പത്തു ശതമാനമെങ്കിലും കള്ളവോട്ട് ആകണം. ഞാന്‍ ഭവ്യതയോടെ പറഞ്ഞു "തിരിച്ചറിയല്‍ കാര്‍ഡ് വച്ച്‌ വോട്ടറെ തിരിച്ചറിയേണ്ട ജോലി ഞങ്ങളുടേതാണ് , ഞങ്ങള്‍ അത് ഭംഗിയായി ചെയ്യും" "അത് നമ്മള്‍ക്ക് കാണാം" എന്ന് പോളിങ് ഏജന്‍റ് ശ്രീ വിജയന്‍ മറുപടി പറഞ്ഞു. കാണാമെന്ന് ഞാനും.

ഡിസംബര്‍ 14 ന്റെ പ്രഭാതം പൊട്ടിവിരിഞ്ഞു. രാവിലെ വാര്‍ഡ് സ്ഥാനാര്‍ത്ഥി വിജയേട്ടന്റെ വക കട്ടന്‍ചായ. ആറുമണി ആയപ്പോഴേക്കും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം വീഡിയോ റെക്കോര്‍ഡിങ് നടത്താന്‍ വീഡിയോഗ്രാഫര്‍ എത്തിച്ചേര്‍ന്നു ( ആ വീഡിയോയുടെ പിന്‍ബലത്തിലാണ് ആണ് ഈ ലേഖനം) . കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ആദ്യത്തെ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഞാന്‍ പരിശോധിച്ചു. മുഖത്തേക്കുനോക്കി ഫോട്ടോവിലും നോക്കി. കുഴപ്പമില്ല. ഇതു കണ്ടു കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ശ്രീ. മണികണ്ഠന്‍ വന്നു, സ്വയം പരിചയപ്പെടുത്തി, മുന്‍പ് എന്നെ ഒരു കാര്യത്തിനു വിളിച്ചത് ഓര്‍മിപ്പിച്ചു, എന്നിട്ട് വളരെ മര്യാദയോടു കൂടി "പുറത്തുവച്ച്‌ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിക്കേണ്ടത് ഇല്ലല്ലോ" എന്നു പറഞ്ഞു. ശരി, ഞാന്‍ വോട്ടര്‍ മുറിയുടെ അകത്തേക്ക് കടന്ന ശേഷം രേഖ പരിശോധിക്കാന്‍ തുടങ്ങി. അപ്പോഴേക്കും മണികണ്ഠന്‍ വന്ന് എന്നെ ശക്തമായി താക്കീത് ചെയ്തു. "നിങ്ങള്‍ രേഖ പരിശോധിക്കേണ്ടതില്ല അത് ഒന്നാം പോളിങ് ഓഫീസര്‍ ചെയ്തുകൊള്ളും" എന്നു പറഞ്ഞു. പോളിംഗ് ഏജന്‍റ്മാരും ബഹളം വച്ചു കൊണ്ട് എഴുന്നേറ്റു വന്നു. ഇത് പലതവണ ആവര്‍ത്തിച്ചു. അപ്പോഴാണ് ബഹുമാനപ്പെട്ട ഉദുമ എം.എല്‍.എ. ശ്രീ. കെ. കുഞ്ഞിരാമന്‍ വോട്ട് ചെയ്യാന്‍ വന്നത്. അദ്ദേഹം പ്രശ്നത്തില്‍ ഇടപെട്ടു. എന്നോട് "നിങ്ങള്‍ പ്രിസൈഡിങ് ഓഫീസറുടെ കസേരയില്‍ ഇരുന്നാല്‍ മതി, ഒന്നാം പോളിങ് ഓഫീസര്‍ രേഖ പരിശോധിക്കും" എന്നു പറഞ്ഞു. "ഓഫീസര്‍ക്കാണ് ആകെ ഉത്തരവാദിത്വം, ഞാന്‍ എവിടെയിരിക്കണമെന്ന് എനിക്കറിയാം" എന്ന് ഞാന്‍ പ്രതിവചിച്ചു. പിന്നീടദ്ദേഹം ജില്ലാകലക്ടറെ ഫോണ്‍ ചെയ്തശേഷം പോകുമ്ബോള്‍ എന്നോട് "മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും" എന്ന് ഭീഷണിപ്പെടുത്തി. ഞാന്‍ പോലീസിനോട് "പോലീസേ എംഎല്‍എ പറഞ്ഞതു കേട്ടല്ലോ" എന്നു പറഞ്ഞു. കലക്ടര്‍ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രേഖ പരിശോധന ഒന്നാം പോളിങ് ഓഫീസര്‍ ചെയ്യേണ്ടതാണ്, അത് അങ്ങനെ തന്നെ ആവട്ടെ എന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പക്ഷേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ ഒരാള്‍ രണ്ടുതവണ വോട്ട് ചെയ്യുന്നത് കണ്ടെത്തിയപ്പോള്‍ സ്വന്തം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് കാണിച്ചുകൊണ്ട് കൊണ്ട് കമ്മീഷന്‍ പിടികൂടിയത് പ്രിസൈഡിങ് ഓഫീസറെ ആയിരുന്നു എന്നത് ഓര്‍മിച്ചുകൊണ്ട് ഞാന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്തു ചെന്നിരുന്ന് രേഖകള്‍ വീണ്ടും പരിശോധിക്കുവാന്‍ തുടങ്ങി. പുറമേ ധൈര്യം കാണിച്ചിരുന്നു എങ്കിലും ഞാന്‍ പതറിയിരുന്നു. കാലു വെട്ടാന്‍ നേതാവ് ആഹ്വാനം ചെയ്താല്‍ നടപ്നന്മയുടെ നിറകുടങ്ങള്‍ എന്ന് പൊതുവേ കരുതപ്പെടുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ ജനാധിപത്യത്തിന്‍റെ മരണ സാങ്കേതങ്ങള്‍ ആണ്. മരിച്ചവരും പ്രവാസികളും നിരനിരയായി വന്ന് വോട്ട് ചെയ്യുന്ന സ്ഥലങ്ങള്‍. പാര്‍ട്ടി ഗ്രാമത്തില്‍ ഒരു വിമതന്‍ ഉണ്ടെങ്കില്‍ ആ കുടുംബത്തിന്‍റെ കാര്യം കട്ടപ്പൊക. ഒരു ഇലക്ഷനിലും തന്‍റെ വിലയേറിയ വോട്ട് രേഖപ്പെടുത്താം എന്ന് അവന്‍ വ്യാമോഹിക്കയെ വേണ്ടാ. സാമൂഹികമായ ഒറ്റപ്പെടുത്തല്‍ വേറെ.

തെരഞ്ഞെടുപ്പ് കമ്മീഷന് ഇപ്പോള്‍ ഇത്തരത്തിലുള്ള ബൂത്ത് പിടിച്ചടക്കല്‍ നിയന്ത്രിക്കുന്നതിന് ഒരു പരിധിയുണ്ട്. ഇത് അവസാനിപ്പിക്കാന്‍ കഴിയുന്നതു സിപിഎമ്മിന് മാത്രമാണ്. സിപിഎമ്മിന് മാത്രം. കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടില്ല എന്ന ധീരമായ നിലപാട് എടുത്തത് അവരാണല്ലോ.1981വരെ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ അതിഭീകരം ആയിരുന്നു റാഗിംഗ്. എത്രയോ കുട്ടികള്‍ ആത്മഹത്യ ചെയ്തു, എത്രയോപേര്‍ പഠിപ്പ് അവസാനിപ്പിച്ചു, മാതാപിതാക്കള്‍ തീ തിന്നു, സര്‍ക്കാരും പോലീസും കിണഞ്ഞു ശ്രമിച്ചിട്ടും റാഗിങ് തുടര്‍ന്നു. റാഗിങ്ങിന് ഇരയായ കുട്ടികള്‍ അവരുടെ മനസ്സിലെ പക കെടാതെ സൂക്ഷിച്ചു. അടുത്തവര്‍ഷം ജൂനിയേഴ്സ് വന്നപ്പോള്‍ അവര്‍ കിട്ടിയത് ഒന്നൊഴിയാതെ തിരിച്ചു കൊടുത്തു. 1981ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്‌എഫ്‌ഐ എന്ന എന്ന വിദ്യാര്‍ത്ഥി സംഘടന ഒരു പ്രഖ്യാപനം നടത്തി. " ഞങ്ങള്‍ റാഗ് ചെയ്യില്ല, ആരെയും ചെയ്യാന്‍ അനുവദിക്കുകയുമില്ല " അതോടെ ചിത്രം മാറി. ഞാന്‍ 1983 ജനുവരിയില്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജില്‍ ചേര്‍ന്ന സമയത്ത് സീനിയേഴ്സ് കുറച്ചു കളി തമാശയായി റാഗ് ചെയ്തപ്പോള്‍ എസ് എഫ് ഐ യിലെ വിദ്യാര്‍ത്ഥികള്‍ രാത്രി മുഴുവന്‍ കാവല്‍നിന്നു. റാഗിംഗ് പരിധി കടന്നപ്പോള്‍ അവര്‍ തടഞ്ഞു. കോളേജ് അധികാരികളെ വിവരം അറിയിച്ചു. ഫലം ! ആ വര്‍ഷത്തോടെ റാഗിങ് നിന്നു. തലമുറകള്‍ കൈമാറാന്‍ പകയും വിദ്വേഷവും ഉണ്ടായില്ല.

കള്ളവോട്ട് ചെയ്യുന്നവരുടെ ന്യായം ഇതാണ് " മറ്റു പാര്‍ട്ടിക്കാരുടെ ഭൂരിപക്ഷ പ്രദേശങ്ങളില്‍ അവര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ട്, അത് നിര്‍വീര്യമാക്കണമെങ്കില്‍ ഞങ്ങളും ഞങ്ങള്‍ക്ക് ശക്തിയുള്ള പ്രദേശങ്ങളില്‍ കള്ളവോട്ട് ചെയ്തേ തീരൂ". സിപിഎമ്മിന്റെ ആള്‍ക്കാരുടെ വാദവും ഇതുതന്നെ ആണ്. അതില്‍നിന്നും സിപിഎമ്മിന്റെ അജണ്ട നിശ്ചയിക്കുന്നതു മറ്റു പാര്‍ട്ടികളാണ് എന്ന് വ്യക്തമാകുന്നു. അത് മാറ്റുക. അജണ്ട സ്വയം നിശ്ചയിക്കുക. ജനാധിപത്യത്തില്‍ ഒരാള്‍ക്ക് ഒരു വോട്ട് മാത്രമേയുള്ളൂ. 'ഞങ്ങള്‍ ഒരൊറ്റ കള്ളവോട്ട് പോലും ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കുകയുമില്ല' എന്നൊരു തീരുമാനം എടുത്തു നടപ്പാക്കുക. ഇതൊരു വലിയ വിപ്ലവം തന്നെ വടക്കേ മലബാറില്‍ സൃഷ്ട്ടിക്കും. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് നിര്‍ബന്ധമായും പിന്തുടരേണ്ടി വരും. സുതാര്യമായ, അപരനെ ബഹുമാനിക്കുന്ന പുതിയൊരു സമൂഹസൃഷ്ടിയുടെ തുടക്കം ആവും അത്. പകയും വിദ്വേഷവും ഏറ്റവും കുറഞ്ഞ സമൂഹം ആയിരിക്കും ഏറ്റവും പുരോഗമിക്കുന്ന സമൂഹം. ആഹ്‌ളാദ സൂചിക ഏറ്റവും കൂടുതലുള്ള സമൂഹം. അത് ചെയ്യാന്‍ സിപിഎമ്മിന് കഴിയുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം?

പണം വെട്ടിക്കല്‍ മാത്രമാണോ അഴിമതി ? ജനഹിതത്തെ അട്ടിമറിക്കലും അഴിമതി അല്ലേ ? ഒരു വോട്ടറുടെ വോട്ട് ചെയ്യാനുള്ള അവകാശം കവര്‍ന്നെടുക്കല്‍ അഴിമതി അല്ലേ? തങ്ങളുടെ ഒരു അനുയായി ഒന്നിലധികം തവണ വോട്ട് ചെയ്യുന്നത് ക്രമക്കേട് അല്ലേ ? അതിനെ പ്രോത്സാഹിപ്പിക്കുന്നത് അഴിമതി അല്ലേ ? അങ്ങനെ നേടുന്ന വിജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയങ്ങള്‍ അല്ലേ?


أحدث أقدم
Kasaragod Today
Kasaragod Today