പണം ആവശ്യപ്പെട്ട് ബസുടമയെ മർദിച്ച സംഭവം: നാലുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

 കുമ്പള: സുഹൃത്തിന്റെ വീട്ടിൽപ്പോയി തിരിച്ചുവരികയായിരുന്ന സ്വകാര്യ ബസുടമയെ വഴിയിൽ തടഞ്ഞുവെച്ച്‌ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട്‌ മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഒളയത്തെ മുഹമ്മദ് അബൂബക്കർ (52), ഹംസ (36), ആലിക്കുഞ്ഞി (42), ഇബ്രാഹിം കമ്പാർ (45) എന്നിവരാണ് അറസ്റ്റിലായത്.അടുക്കത്തെ താജുദ്ദീനാണ്‌ (28) 12-ന് രാത്രിയിൽ ഒളയം റോഡിലെ വീരനഗറിൽവെച്ച്‌ മർദനമേറ്റത്. തലയ്ക്കും കൈകൾക്കും തുടകൾക്കും മർദനമേറ്റ യുവാവ് ആസ്പത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമിക്കുകയാണ്. പരിശോധനകൾ ഇനിയും ബാക്കിയുണ്ട്.


കണ്ടാലറിയാവുന്ന ഒമ്പതുപേർകൂടി കേസിലെ പ്രതികളാണെന്ന്‌ പോലീസ്‌ പറഞ്ഞു. മർദനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പ്രതികളെ എളുപ്പത്തിൽ കണ്ടെത്താൻ സഹായകമായി. കുമ്പള ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം തിങ്കളാഴ്ച നാല്‌ പ്രതികളെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുമ്പള എസ്.ഐ. രാജീവ് കുമാർ, സിവിൽ പോലീസ് ഓഫീസർ ഹരിലാൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today