കൂത്തുപറമ്ബ്: തലശേരി നങ്ങാറത്ത് പീടികയിലെ സിപിഎം പ്രവര്ത്തകന് ജിജേഷ് വധക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് പ്രവര്ത്തകന് 11 വര്‍ഷത്തിനുശേഷം പിടിയിലായി. മാഹിക്കടുത്ത് ചെമ്ബ്ര പാറാല്‍ പാര്‍വതീ നിവാസില്‍ പ്രഭീഷ് കുമാറി (37) നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ടി. റാസിത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. 2008ലായിരുന്നു സിപിഎം പ്രവര്‍ത്തകനായ ജിജേഷ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രഭീഷ് കുമാര്‍ ഗള്‍ഫിലേക്ക് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പ്രകാരം ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. യുഎഇയില്‍ വച്ച് ഇന്റര്‍പോള്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഡല്‍ഹിയില്‍നിന്ന് കേരള പോലീസിന് കൈമാറുകയുമായിരുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് പ്രഭീഷ് കുമാര്‍. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) മജിസ്ട്രേറ്റ് എം.തുഷാര്‍ മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡിവൈഎസ്പിക്കുപുറമേ എസ്ഐമാരായ രഘൂത്തമന്, അനില്‍കുമാര്‍, എഎസ്ഐ മോഹനന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ശിവദാസന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊലപാതകം നടത്തി ദുബായിലേക്ക് കടന്ന ആര്‍എസ്എസ് പ്രവര്ത്തകന് 11വർഷങ്ങൾക്ക് ശേഷം പിടിയിൽ
mynews
0