സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ മോചിപ്പിച്ചു

 ബദിയടുക്ക (കാസര്‍കോട്): പെര്‍ളയില്‍ കാറിലെത്തി സ്വർണക്കടത്ത്  സംഘം  തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു 

. പെര്‍ള ചെക്പോസ്റ്റിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടു പോയത് . സ്വര്‍ണ ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണമെന്ന് പറയുന്നു. പെര്‍ള ചെക്പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച്‌ മാതാവ് ഫാത്തിമത്ത് സുഹറ നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേെസടുത്ത് അന്വേഷണം നടത്തി വരിക യായിരുന്നു . 



ഇവര്‍ തന്നെ യുവാവിനെ സഹോദരന്‍്റെ വീടിന് സമീപം കാറില്‍ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു.

തട്ടികൊണ്ടു പോയ സംഘത്തില്‍ 12 ഓളം പേര്‍ ഉണ്ടെന്ന് അബ്ബാസിന്‍്റെ മൊഴിയില്‍ പറയുന്നത് 


ഞായറാഴ്ച രാത്രി വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. നെല്ലിക്കട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു.


അബ്ബാസി‍െന്‍റ സഹോദരനുമായി ബന്ധപ്പെട്ട സ്വര്‍ണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നുമാണ് വരം. പൊലീസ്കൂടുതൽ  അന്വേഷണം നടത്തി വരുന്നു, അബ്ബാസും സഹോദരനും എറണാകുളത്ത് ജോലി ചെയ്തുവരുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവര്‍ നാട്ടിലെത്തിയത്.


അബ്ബാസ് ഞായറാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നതായും . പിന്നീട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. ജില്ലയില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങള്‍ ഏറിവരുകയാണ്.


ഏതാനും ദിവസം മുമ്ബ് ബദിയടുക്ക പാടലടുക്കയില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതും സ്വര്‍ണമിടപാട് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ടു പ്രതികളെയും കാറും കിട്ടാനുണ്ട്. പെര്‍ള ചെക്പോസ്റ്റിന് സമീപത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായും ഉടനെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today