നേപ്പാള്‍ വഴി ഇന്ത്യക്കാരെ ഗള്‍ഫിലേക്ക് പോകാൻ ഇനി അനുവദിക്കില്ലെന്ന് നേപ്പാൾ,കുടുങ്ങി ആയിരക്കണക്കിന് പ്രവാസികൾ

 കാഠ്മണ്ഡു: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്ബോള്‍ കൂടുതല്‍ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ വിലക്കിനെ തുടര്‍ന്ന് നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കി.നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ തടയുമെന്ന് നേപ്പാള്‍ വ്യക്തമാക്കി. വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയ മുഴുവന്‍ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നേപ്പാളില്‍ കുടുങ്ങിയിരിക്കുന്നത്. വിദേശികള്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നത്


നേപ്പാള്‍ ഭരണകൂടം കഴിഞ്ഞ ദിവസം നിറുത്തിവച്ചിരുന്നു. നേപ്പാളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍,നേപ്പാളില്‍ സ്ഥിരതാമസക്കാരായ വിദേശികള്‍ എന്നിവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധനകള്‍ പരിമിതപ്പെടുത്താനാണ് സര്‍ക്കാര്‍നീക്കം.


ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രവാസികള്‍ കൂട്ടത്തോടെ നേപ്പാള്‍ വഴി ഗള്‍ഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്.14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് കൊവിഡ് പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമായിരുന്നു.

എന്നാല്‍, മറ്റൊരു രാജ്യത്തേക്ക് പോകാന്‍ വേണ്ടി കൂട്ടത്തോടെ ഇന്ത്യാക്കാര്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാള്‍ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.


أحدث أقدم
Kasaragod Today
Kasaragod Today