ഇത് വെറുമൊരുചിത്രമല്ല, പിക്കാസോയുടെ പെയിന്‍റിങ് ലേലത്തിൽ പോയത് 755കോടിക്ക്, വെറും 19 മിനിറ്റ് നേരത്തിനുള്ളിലാണ് ചിത്രം വിറ്റുപോയത്

 ന്യൂയോര്‍ക്ക്: വിഖ്യാത ചിത്രകാരന്‍ പാേബ്ലാ പിക്കാസോയുടെ 'വുമണ്‍ സിറ്റിംഗ് നിയര്‍ എ വിന്‍ഡോ (മാരി^തെരേസ)' എന്ന പെയിന്‍റിംഗ് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ക്രിസ്റ്റിയില്‍ നടന്ന ലേലത്തില്‍ വിറ്റത് വന്‍തുകക്ക്. 103.4 മില്യന്‍ ഡോളറിനാണ് (ഏകദേശം 755 കോടി രൂപ) പെയിന്‍റിംഗ് വിറ്റത്.


19 മിനിറ്റ് നേരം മാത്രമാണ് ലേലം നീണ്ടുനിന്നത്. പെയിന്‍റിംഗ് 55 മില്യണ്‍ ഡോളറിന് വില്‍ക്കാനുകുമെന്നാണ് ക്രിസ്റ്റി പ്രതീക്ഷിച്ചത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത് ഏവരെയും അമ്ബരപ്പിച്ചിട്ടുണ്ട്. 1932ല്‍ പൂര്‍ത്തിയായ ഇൗ പെയിന്‍റിംഗിെന്‍റ മഹത്വവും മികച്ച വില ലഭിക്കാന്‍ കാരണമായി.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ




വ്യാഴാഴ്ച നടന്ന ലേലത്തില്‍ 481 ദശലക്ഷം ഡോളറിെന്‍റ വസ്തുക്കളാണ് വിറ്റുപോയത്. കോവിഡിന് ശേഷം സ്ഥിതിഗതികളും കലാവിപണിയും സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നുതെന്ന് ക്രിസ്റ്റിയുടെ അമേരിക്കന്‍ അധ്യക്ഷന്‍ ബോണി ബ്രെനന്‍ പറഞ്ഞു.


തെന്‍റ യുവ യജമാനത്തി മാരി തെരേസ് വാള്‍ട്ടറിനെയാണ് പിക്കാസോ ചിത്രീകരിച്ചിരിക്കുന്നത്. എട്ട് വര്‍ഷം മുമ്ബ് ലണ്ടനില്‍നിന്ന് നടന്ന വില്‍പ്പനയില്‍ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഇൗ പെയിന്‍റിംഗ് ക്രിസ്റ്റി സ്വന്തമാക്കിയത്. അതാണിപ്പോള്‍ ഇരട്ടിയിലധികം തുകക്ക് വിറ്റുപോയത്.


സ്പാനിഷ് ചിത്രകാരെന്‍റ അഞ്ച് പെയിന്‍റിംഗുകളാണ് നിലവില്‍ 100 മില്യണ്‍ ഡോളര്‍ മറികടന്നത്. 'വിമന്‍ ഓഫ് അല്‍ജിയേഴ്സ്' 2015ല്‍ 179.4 ദശലക്ഷം ഡോളറിനാണ് ലേലത്തില്‍ പോയത്.


Previous Post Next Post
Kasaragod Today
Kasaragod Today