കാസര്‍കോട്
സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കൊലയാളി സംഘത്തില്‍ കാസര്‍കോട് മൊഗ്രാലിലെ മന്‍സൂറിനെ ഉള്‍പ്പെടുത്തിയത് ആര്‍എസ്‌എസ്–-ബിജെപി ഗൂഢപദ്ധതി.
അന്വേഷണം വഴിതിരിച്ചുവിടലും അഥവാ പിടിക്കപ്പെട്ടാല്‍ ഇയാളെ മറയാക്കി മുഖംരക്ഷിക്കലുമായിരുന്നു നേതാക്കളുടെ ലക്ഷ്യം. മുഹമ്മദ് ഫൈസല്‍ എന്ന വ്യാജപ്പേരില്‍ കണ്ണൂരിലെ തെറ്റായ വിലാസം പൊലീസില്‍ നല്‍കിയത് ഈ ഉദ്ദേശ്യത്തോടെയായിരുന്നു. കൊലയാളികള്‍ പിടിയിലായതിനുപിന്നാലെ, മുഹമ്മദ് ഫൈസല്‍ കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചു. ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ബിജെപി നേതാക്കള്‍ ഇത് ആവര്‍ത്തിച്ചു. കൊലപാതകം വ്യക്തിവിരോധത്തിലാണെന്ന ബിജെപി വാദം ചില മാധ്യമങ്ങളും ഏറ്റുപിടിച്ചു.
യുവമോര്‍ച്ചാ നേതാവ് ജിഷ്ണുവിന്റെ കൊലയാളി സംഘത്തില്‍ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെട്ടതിലായിരുന്നു മാധ്യമങ്ങള്‍ക്ക് സന്ദേഹം. സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയരുന്ന കേസുകളില്‍പോലും കുടുംബവേര് തേടിപ്പോകുന്ന മാധ്യമങ്ങള്‍ മുഹമ്മദ് ഫൈസലിനെക്കുറിച്ച് അന്വേഷിച്ചില്ല. പകരം ബിജെപിയുടെ നാവായി അവരത് സമര്‍ഥിച്ചു. സിപിഐ എം വിരോധം തലയ്ക്കുപിടിച്ച കോണ്‍ഗ്രസ്, മുസ്ലിംലീഗ് സൈബര്‍പേരാളികളും വ്യാജപ്രചാരണം ഏറ്റുപിടിച്ചു. കണ്ണൂര്‍ ചെറുപുഴ സ്വദേശി മുഹമ്മദ് ഫൈസല്‍ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച നാലാം പ്രതി മന്‍സൂര്‍ കാസര്‍കോട് മൊഗ്രാല്‍ മൈമൂണ്‍ നഗര്‍ കുട്ട്യാന്‍വളപ്പില്‍ പുണെ മൊയ്തീന്റെ മകനാണ്.
കഞ്ചാവുകടത്തും വാഹനമോഷണവും പതിവാക്കിയ ഇയാള്‍ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ്. ജയിലില്‍നിന്നാണ് ജിഷ്ണുവടക്കമുള്ള ആര്‍എസ്‌എസ് ക്രമിനലുകളുമായി പരിചയപ്പെട്ടത്.
സന്ദീപ് വധം, കാസർകോട് സ്വദേശി മന്‍സൂറിനെ കൂട്ടിയത്,അന്വേഷണം സംഘപരിവാറിൽ എത്താതെ വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി,
mynews
0