കാസർകോട്: പത്തുവയസുള്ള ആ ൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി ഇട വഴിയിൽ വെച്ച് പ്രകൃതിവിരുദ്ധ ലൈം ഗിക പീഡനത്തിന് ഇരയാക്കിയെന്ന കേ സിലെ പ്രതിയെ 107 വർഷം കഠിന തട വിനും നാലരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉ ത്തരവിൽ പറഞ്ഞു. കാസർകോട്, കൂഡ്‌ലു, പെരിയടുക്കയി ലെ ജഗന്നാഥൻ എന്ന ജഗനെ(41)യാണ് വിവിധ വകുപ്പുകൾ പ്രകാരം കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജ ഡ്‌ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. 2020 ആഗസ്ത് മാ സത്തിലാണ് കേസിനാസ്‌പദമായ സംഭവം. കൂലിപ്പണിക്കാര നായ പ്രതി പത്തുവയസുകാരനെ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് ടൗൺ പോലീ സാണ് കേസെടുത്തത്. ഇൻസ്പെക്ടർ ആയിരുന്ന പി.രാജേ ഷാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂ ട്ടർ എ.കെ പ്രിയ ഹാജരായി.