ബിജെപി നേതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയ കോളേജ് വിദ്യാർത്ഥിനിയെ കാണാനില്ല, മുൻ കേന്ദ്രമന്ത്രി കൂടിയായബിജെപി നേതാവിനെതിരെ തട്ടിക്കൊണ്ട്പോകലിന് കേസെടുത്തു
ഉത്തര്‍പ്രദേശില്‍ നിയമവിദ്യാര്‍ഥിനിയെ കാണാതായ സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ കേസെടുത്തു. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
നേരത്തെ, സ്വാമി ചിന്മായാനന്ദ് പീഡിപ്പിച്ചെന്ന ആരോപണവുമായി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതായത്.
ചിന്‍മയാനന്ദ് ഡയറക്ടറായ എസ്എസ് ലോ കോളജിലെ വിദ്യാര്‍ഥിനിയെയാണ് കാണാതായത്.
ചിന്‍മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ ആരോപണം.
ചിന്‍മയാനന്ദിനെതിരായ തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പൊലീസും ജില്ലാ മജിസ്‌ട്രേറ്റും മറ്റെല്ലാവരും തന്റെ ഭാഗത്താണെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് സ്വാമി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.