പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ ; ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കൊവിഡ് ഹെല്‍പ് ഡെസ്കുകള്‍ നോര്‍ക്ക ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിടെയുള്ള വിവിധ സംഘടനകളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചതായും കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളിലൂടെ അവര്‍ക്ക് സംസാരിക്കാം. നോര്‍ക്ക വെബ്‌സൈറ്റ് മുഖേനെ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താവുന്നതാണ്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുക. സര്‍ജറി, ഗൈനക്കോളജി, ഇ.എന്‍.ടി,​ ഓര്‍ത്തോ. ജനറല്‍ മെഡിസിന്‍ തുടങ്ങി എല്ലാമേഖലയിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

വിദേശത്ത് ആറ് മാസത്തില്‍കുറയാതെ തൊഴില്‍ എടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന് നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും വിമാനടിക്കറ്റും ഏര്‍പ്പാടാക്കും. വിദേശത്തുപഠിക്കുന്ന എല്ലാവിദ്യാര്‍ത്ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today