രാജി തീരുമാനത്തിൽ നിന്നും കാസര്‍കോട് നഗരസഭ ലീഗ് കൗണ്‍സിലര്‍മാര്‍ പിന്മാറി

 


കാസര്‍കോട്: നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ബി.ജെ.പി അംഗം തെരഞ്ഞെടുക്കപ്പെട്ടതോടെ മുസ്​ലിം ലീഗിലെ പൊട്ടിത്തെറിയുടെ ഭാഗമായി രാജി വെക്കാൻ  തീരുമാനമെടുത്ത  കാസര്‍കോട് നഗരസഭ ലീഗ് കൗണ്‍സിലര്‍മാര്‍  പിന്മാറി,  നേതൃത്വത്തി​‍ന്‍െറ പിടിപ്പുകേടാണ് കാരണമെന്നാരോപിച്ചായിരുന്നു രാജി തീരുമാനം   ലീഗ് കൗണ്‍സിലര്‍മാരായ മമ്മു ചാലയും അസ്മ മുഹമ്മദും പാര്‍ട്ടി നേതൃത്വത്തിനു രാജിക്കത്ത് നല്‍കിയിരുന്നത്  കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചുള്ള കത്ത് ഇരുവരും തിങ്കളാഴ്ച മുസ്‌ലിം ലീഗ് വാര്‍ഡ് കമ്മിറ്റികള്‍ക്കാണ് കൈമാറിയത്. 12ാം വാര്‍ഡ് അംഗമാണ് മമ്മു ചാല. ബന്ധുവായ അസ്മ മുഹമ്മദ് 13ാം വാര്‍ഡ് അംഗമാണ്. വാര്‍ഡ് കമ്മിറ്റികളുടെ തീരുമാനമനുസരിച്ചാണ്  രാജി തീരുമാനം പിൻവലിച്ചത്  . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മമ്മു ചാലക്കും ബി.ജെ.പിയിലെ കെ.


രജനിക്കും മൂന്നുവീതം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പില്‍ രജനി വിജയിച്ചതോടെ ചെയര്‍പേഴ്സന്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചു. 1995-2000 കാലയളവിന് ശേഷം ആദ്യമായാണ് ബി.ജെ.പിക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കുന്നത്.


കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനം കൈവരാന്‍ അവസരമുണ്ടാക്കിയത് ലീഗി​‍ന്‍െറ ജാഗ്രതക്കുറവാണെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തിയിരുന്നു  സി.പി.എം കൗണ്‍സിലറുടെയും രണ്ട് ലീഗ് വിമത കൗണ്‍സിലര്‍മാരുടെയും പിന്തുണ നേടിയെടുക്കാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തിയിരുന്നുവെങ്കില്‍ സ്ഥിരംസമിതിയില്‍ കൂടുതല്‍ ബി.ജെ.പി അംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം. 'പിന്തുണ നല്‍കാതിരുന്നത് രേഖാമൂലം ആവശ്യപ്പെടാതിരുന്നതിനാല്‍' കാസര്‍കോട്: ലീഗ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കില്‍ പിന്തുണ നല്‍കുമായിരുന്നുവെന്ന് വിമത കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് റോഡില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച റഷീദ് പൂരണം രേഖാമൂലം ആവശ്യപ്പെടാതെ തന്നെ പിന്നീട് ലീഗിന് പിന്തുണ നല്‍കിയിരുന്നു.


ഇത്തവണ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്ന വിമതര്‍, സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ വോട്ടുചെയ്യാന്‍ തീരുമാനിക്കുകയും അത് രേഖാമൂലം ലീഗ് ആവശ്യപ്പെടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ലീഗ് നേതൃത്വം അതിന് തയാറായില്ല. കഴിഞ്ഞ തവണ ലീഗിനെ പിന്തുണച്ചെങ്കിലും ഇതിനെതിരെ പരസ്യമായി പലതവണ അവഹേളനം നേരിടേണ്ടിവന്നതിനാലാണ് ഇത്തവണ രേഖാമൂലം പിന്തുണ ആവശ്യപ്പെടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, ലീഗ് മുനിസിപ്പല്‍ നേതൃത്വം ഇതിന് തയാറായില്ല. തങ്ങളെ അപ്രസക്തമാക്കുന്നതോടൊപ്പം ലീഗിലെ വിഭാഗീയതയുമാണ് ഈ നിലപാടിന് കാരണമെന്നും മമ്മു ചാലയെ പാര്‍ട്ടിക്കുള്ളിലെ ലോബി തോല്‍പിച്ചതാണെന്നും വിമത വിഭാഗം ആരോപിച്ചിരുന്നു

Previous Post Next Post
Kasaragod Today
Kasaragod Today