മെട്രോമാനുവേണ്ടി പ്രായപരിധി തത്കാലം വിട്ട് ബി.ജെ.പി

 സങ്കീർണമായ നിരവധി പാലങ്ങളുടെയും ഏറെ പ്രശസ്തമായ ഡൽഹി മെട്രോ സംവിധാനത്തിെൻറയും നിർമാണത്തിന് പേരുകേട്ട മുൻ റെയിൽവേ ഉദ്യോഗസ്ഥനായ 'മെട്രോമാൻ' ശ്രീധരൻ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നു. 88 ആണിപ്പോൾ അദ്ദേഹത്തിന് പ്രായം. പുതിയ രാഷ്ട്രീയ ഇന്നിങ്സിന് അത് തടസ്സമായിട്ടില്ല. ധീരമാണ് അദ്ദേഹത്തിെൻറ നടപടി. അതുകൊണ്ടുതന്നെ, പ്രശംസാർഹവും. കേരളത്തിൽ ഇപ്പോഴും ഒരു എം.എൽ.എ മാത്രമേ ബി.ജെ.പിക്കുള്ളൂ എന്നതും അതിനാൽ തന്നെ അധികാരത്തിലേക്ക് വഴി ഇനിയുമേറെ അകലെയാണെന്നതും പരിഗണിച്ചാൽ വിശേഷിച്ചും. എന്നാൽ, പ്രധാനമന്ത്രി മോദി നാന്ദി കുറിച്ച 'അശ്വേമധം' യജ്ഞപ്രകാരം കേരളവും പാർട്ടിക്ക് പിടിച്ചേ മതിയാകൂ. സംസ്ഥാനമാകട്ടെ, എല്ലായിടത്തും പിടിയുറപ്പിച്ച മോദി പടയോട് ഇപ്പോഴും മുഖംതിരിഞ്ഞു നിൽക്കുന്ന ദുർഗങ്ങളിൽ അവസാനത്തേതും. കേരളം പിടിക്കുകയെന്ന ദൗത്യം നിർവഹിക്കുന്ന സൈനിക മേധാവിയുടെ റോളാണിപ്പോൾ ശ്രീധരൻ ഏറ്റെടുത്തിരിക്കുന്നത്. വലിയ പദവികളിൽ താൽപര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയം പിടിച്ചാൽ മുഖ്യമന്ത്രി പദം വേണ്ടെന്ന് വെക്കില്ലെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇത്രയും പറഞ്ഞത് നന്നായി, പ്രായമെന്തിന് വലിയ മോഹങ്ങൾക്ക് തടസ്സം നിൽക്കുന്നു?അതിൽ പക്ഷേ, ഒരു കളിയുണ്ട്. 2014ൽ മോദി പ്രധാനമന്ത്രിയാകും മുമ്പ്, പ്രായം 75 കഴിഞ്ഞവരെ തീർച്ചയായും വരാനിരിക്കുന്ന പുതിയ മന്ത്രിസഭയിൽ മന്ത്രിയാകാൻ പരിഗണിക്കില്ലെന്ന ഒരു പ്രചാരണം ബോധപൂർവം രംഗം പിടിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ പക്ഷേ, മത്സരിക്കാൻ നിയന്ത്രണം ഉണ്ടായതുമില്ല. അതിനാൽ തന്നെ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർക്ക് മത്സരിക്കാൻ അവസരം നൽകി- മന്ത്രി പദവി ചോദിച്ച് വരരുതെന്നു മാത്രമായിരുന്നു നിബന്ധന. മണ്ഡലം അനായാസം പിടിച്ച ഇരുവരും സഭയിൽ വെറുതെ കാലംകഴിച്ച് 2019ൽ പടിയിറങ്ങി. 'മാർഗദർശക് മണ്ഡൽ' അംഗങ്ങളായി ഇരുവരെയും പിന്നീടും തെരഞ്ഞെടുത്തു- അതുപക്ഷേ, ഒരിക്കൽ പോലും സമ്മേളിച്ചില്ലെന്നത് സ്വാഭാവികം. അങ്ങെന, വത്സല ശിഷ്യൻ സഹായിച്ച്, അതിപ്രശസ്തമായ രാഷ്ട്രീയ കരിയറിന് ആരോരുമറിയാതെ തിരശ്ശീലയായി. അക്ബർ/ബൈറംഖാൻ കഥ ഒരിക്കലൂടെ രംഗം നിറഞ്ഞാടി. ഇവിടെ പക്ഷേ, ബൈറംഖാനെ പോലെ ഇരുവരെയും ഡൽഹിയിൽനിന്ന് നാടുകടത്തിയില്ല. രണ്ടുപേർക്കും സർക്കാർ ചെലവിൽ പൂർണ സൗകര്യങ്ങളോടെ, അതിലേറെ സുരക്ഷയോടെ ഇനിയുമിനിയും അവിടെ തുടരാം. ഇരുവരെ കുറിച്ചും അടുത്തൊന്നും ഞാൻ കേട്ടിട്ടില്ല. കണ്ടിട്ടുമില്ല. അവർ സുഖദസന്തുഷ്ടരായി കഴിയുന്നുവെന്ന് വിശ്വസിക്കാം.


Previous Post Next Post
Kasaragod Today
Kasaragod Today