ഉദുമയിൽ കുഞ്ഞിരാമന് പകരം ആര്? സീറ്റിനു വേണ്ടി പാര്‍ട്ടിക്കകത്ത് കരുനീക്കം ശക്തം, പരിഗണന യിലുള്ളത് മൂന്നിൽ കൂടുതൽ പേർ

 കാസര്‍കോട്: ജില്ലയില്‍ സി.പി.എമ്മില്‍ സ്ഥാനാര്‍ഥി മാറ്റത്തിനു സാധ്യതയുള്ള ഉദുമ സീറ്റിനു വേണ്ടി ജില്ലയില്‍ പാര്‍ട്ടിക്കകത്ത് കരുനീക്കം. അഞ്ചു മണ്ഡലങ്ങളില്‍ ഇടതുപക്ഷ വിജയം പ്രതീക്ഷിക്കുന്ന മൂന്നില്‍ രണ്ടിടത്താണ് സി.പി.എമ്മിനു എം.എല്‍.എമാരെ ലഭിക്കുക.


ഇതില്‍ തൃക്കരിപ്പൂരില്‍ എം. രാജഗോപാലന്‍ ഒരുതവണ മാത്രമാണ് വിജയിച്ചത്. കാര്യമായ കാരണങ്ങളില്ലാതെ രാജഗോപാലനെ മാറ്റാന്‍ സാധ്യതയില്ല.


ഉദുമയില്‍ കെ. കുഞ്ഞിരാമന്‍ മാറുമെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു.


പകരം ആര് എന്നതാണ് ചോദ്യം. പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് താല്‍പര്യമുള്ളയാളാണ് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍. ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്ന യോഗത്തില്‍ കെ.പി. സതീഷ് ചന്ദ്രെന്‍റ പേര് ഉയര്‍ന്നപ്പോള്‍ ബാലകൃഷ്ണന്‍ മാസ്റ്ററുടെ പേരും ഒരു വിഭാഗം ജില്ല കമ്മിറ്റിയംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു.


ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഒപ്പം തന്നെ സാധ്യതയുള്ള പേരാണ് സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്‌. കുഞ്ഞമ്ബുവിേന്‍റത്. നിരവധി തവണ മഞ്ചേശ്വരത്ത് പരീക്ഷിക്കപ്പെട്ട സി.എച്ച്‌ കുഞ്ഞമ്ബു ഒരുതവണ ചെര്‍ക്കളം വിരുദ്ധ തരംഗത്തില്‍ ജയിച്ചുകയറിയിരുന്നു.


ഉദുമ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ള സി.എച്ച്‌. കുഞ്ഞമ്ബുവിന് അത് അനുകൂല ഘടകമാണ്. ബാലകൃഷ്ണന്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍പെട്ട വോട്ടറാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ എല്‍.ഡി.എഫിെന്‍റ വലിയ മുന്നേറ്റം വോട്ടില്‍ പ്രകടമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറെ പിന്നാക്കം പോയ എല്‍.ഡി.എഫ് തദ്ദേശത്തില്‍ വലിയ രീതിയില്‍ തിരിച്ചുവന്നു.


രണ്ടും നിയമസഭയില്‍ പ്രകടമാകണമെന്നില്ല എന്ന് ഇരുമുന്നണികള്‍ക്കും ബോധ്യമുണ്ട്. നിലവിലെ സര്‍ക്കാറിനെതിരെയുള്ള വികാരം കൂടി കണക്കിലെടുത്താല്‍ ഉദുമ പിടിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന് എം.എല്‍.എമാരില്ലാത്ത ജില്ലയില്‍ എം.പിക്കു പുറമെ എം.എല്‍.എ സ്ഥാനം കൂടി ലഭിച്ചാല്‍ ജില്ലയില്‍ കോണ്‍ഗ്രസിന് വലിയ മേല്‍വിലാസമുണ്ടാകുമെന്നതിനാല്‍ കോണ്‍ഗ്രസ് കാര്യമായ ഇടപെടല്‍ ഉദുമയില്‍ നടത്തുന്നുണ്ട്.


പേരാട്ടം കനക്കുന്ന നിലയിലേക്കാണ് ഉദുമ നീങ്ങുന്നത്. വനിതകള്‍, യുവാക്കള്‍ എന്നിങ്ങനെയുള്ള ക്വോട്ടകള്‍ സി.പി.എമ്മിനുണ്ട്. അവസാന ഘട്ടം അത്തരം കാര്യവും പരിഗണിക്കപ്പെട്ടാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ സി.പി.എമ്മിേന്‍റതായി എത്തിയേക്കാം.


Previous Post Next Post
Kasaragod Today
Kasaragod Today