. കാസർക്കോട്ടെ ഇ വി എം മെഷിനിലെ ചിഹ്നം സംബന്ധിച്ച പ്രശ്നം പരിഹരിച്ചു. ബി ജെ പി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യു ഡി എഫിന്റെയും, എൽ ഡി എഫിന്റെയും പരാതി. വോട്ടിംഗ് യന്ത്രത്തിന്റെ നിർത്തിവെച്ച ക്രമീകരണം പുനരാരംഭിച്ചു.
കാസര്‍കോട് മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനില്‍ ക്രമീകരിച്ചിരിക്കുന്ന ചിഹ്നം സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തത്, ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദനീയമായതിലും കൂടുതല്‍ വലുപ്പമുണ്ടെന്ന് ആക്ഷേപമുയര്‍ത്തി യു ഡി എഫ് ടിക്കാറാം മീണയ്ക്ക് പരാതി നൽകിയിരുന്നു, തുടർന്ന് വോട്ടിംഗ് മെഷീന് ക്രമീകരണം നിർത്തിവെക്കുകയായിരുന്നു കാസർഗോഡ് ഗവ.കോളജിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോടൊപ്പം തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീൻ പരിശോധിക്കുമ്പോഴാണ് തർക്കം ഉണ്ടായത്. ബിജെപി സ്ഥാനാർത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏണി ചിഹ്നം ചെറുതുമാണെന്നാണ് ആക്ഷേപം ഉയർന്നത്. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി എൻ. എ നെല്ലിക്കുന്ന് പ്രചാരണം നിർത്തിവച്ച് സ്ഥലത്തെത്തുകയും കളക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടി ക്രമങ്ങൾ നിർത്തി വെക്കുകയായിരുന്നു.
