കൊട്ടിക്കലാശമില്ലാതെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, കാസര്‍കോട് ജില്ലയിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. 983 മുഖ്യ ബൂത്തുകളും 608 അനുബന്ധ ബൂത്തുകളുമുള്‍പ്പെടെയാണിത്.


നിയമസഭ തെരഞ്ഞെടുപ്പിനായി, പുതുതായി പേര് ചേര്‍ത്തവര്‍ ഉള്‍പ്പെടെ 2021 മാര്‍ച്ച്‌ 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ആകെ 10,59,967 വോട്ടര്‍മാരാണുള്ളത്.


ഇതില്‍ പൊതുവോട്ടര്‍മാരും പ്രവാസിവോട്ടര്‍മാരും ഉള്‍പ്പെടെ 10,58,337 പേരും 1630 സര്‍വിസ് വോട്ടര്‍മാരുമാണുള്ളത്. ആകെ വോട്ടര്‍മാരില്‍ 518501 പേര്‍ പുരുഷന്മാരും 5,41,460 പേര്‍ സ്ത്രീകളും ആറു പേര്‍ ഭിന്നലിംഗക്കാരുമാണ്.


ഉദ്യോഗസ്ഥവൃന്ദം


1989 വീതം പ്രിസൈഡിങ് ഓഫിസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍, സെക്കന്‍ഡ് പോളിങ് ഓഫിസര്‍മാര്‍, തേഡ് പോളിങ് ഓഫിസര്‍മാര്‍, 1591 പോളിങ് അസിസ്റ്റന്‍റുമാര്‍, 153 മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9700 ജീവനക്കാരെയാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഇ-പോസ്റ്റിങ് നടത്തിയത്. റിസര്‍വ് ഉള്‍പ്പെടെയാണിത്. ഇതിനുപുറമേ ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിന് അംഗന്‍വാടി പ്രവര്‍ത്തകരെയും ആശാവര്‍ക്കര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.


ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി


നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് എല്ലാ പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിക്കും. അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിച്ച്‌ സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലം മാറിപ്പോയ വോട്ടര്‍മാരുടെയും എ.എസ്.ഡി (ആബ്‌സന്‍റ്, ഷിഫ്റ്റ്, ഡെത്ത്) ലിസ്റ്റ് തയാറാക്കി റിട്ടേണിങ് ഓഫിസര്‍മാര്‍ മുഖേന തുടര്‍നടപടികള്‍ക്കായി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറുന്നതാണ്. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയാല്‍ അവരുടെ ഫോട്ടോയെടുത്ത് ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 31 പ്രകാരമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം.


പോളിങ് സാമഗ്രികളുടെ വിതരണം നാളെ


ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിന് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ടു മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണിവരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം.


പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍ എന്നിവര്‍ മാത്രമേ കൗണ്ടറില്‍ പ്രവേശിക്കേണ്ടതുള്ളൂ. മറ്റ് പോളിങ് ഉദ്യോഗസ്ഥര്‍ അനുവദിച്ച വാഹനത്തില്‍ തന്നെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കൗണ്ടര്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, റൂട്ട് ഓഫിസര്‍മാര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് വിതരണകേന്ദ്രത്തില്‍ പ്രവേശനം ഉണ്ടാകും.


അതത് റൂട്ട് ഓഫിസര്‍, കൗണ്ടര്‍ അസിസ്റ്റന്‍റ് എന്നിവരായിക്കും പോളിങ് സാധനസാമഗ്രികള്‍ അടങ്ങിയ ബാഗുകള്‍ വാഹനത്തില്‍ എത്തിക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, പേപ്പര്‍ സീല്‍, സീലുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പ്രിസൈഡിങ് ഓഫിസര്‍/ ഫസ്റ്റ് പോളിങ് ഓഫിസര്‍മാരാണ് നിശ്ചയിച്ച കൗണ്ടറില്‍നിന്നും സ്വീകരിക്കേണ്ടത്. റിസര്‍വിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകും. അവര്‍ക്കായി പ്രത്യേകം തയാറാക്കിയ ഭാഗത്ത് ഇരിക്കാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.


മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്/ സി.സി ടി.വി


ജില്ലയിലെ 738 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനവും 853 ബൂത്തുകളി


Previous Post Next Post
Kasaragod Today
Kasaragod Today