തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ്. ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിനാണ് ഇക്കാര്യം അറിയിച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മതിയായ കാരണം അറിയിച്ചാല്‍ മാത്രമേ യാത്ര അനുവദിക്കു.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കു. നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിസ്ഥലത്ത് എത്താന്‍ അനുവദിക്കും. ഇവര്‍ ഐ.ഡി കാര്‍ഡ് കരുതരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അവശ്യ സര്‍വ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയിക്കണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു
പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് കീഴില്‍ പ്രതിദിനം 447 ഓഫീസര്‍മാരേയും 1100 പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നിരീക്ഷിക്കുകയും ചെയ്യും.
കൊവിഡ് നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം (ഏപ്രില്‍ 22 ന്) നടത്തിയ പരിശോധനയില്‍ 14093 നിയമ ലംഘനം കണ്ടെത്തുകയും 75870 പേര്‍ക്ക് ബോധവത്കണം നടത്തുകയും ചെയ്തു. വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമായി നടപ്പിലാക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡി.ഐ.ജി അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കാര്യങ്ങള്‍
വാരാന്ത്യങ്ങള്‍ (ശനി / ഞായര്‍) അടിയന്തിര / അത്യാവശ്യമല്ലെങ്കില്‍ പൂര്‍ണ്ണ നിയന്ത്രണങ്ങളായിരിക്കും.
ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണം.
അവശ്യ സേവനങ്ങള്‍ മാത്രമേ ശനിയും , ഞായറും സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ.
സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് നാളെ ഒരു അവധിയാണ്.
പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.
ഭക്ഷണം വിളമ്ബുന്നത് റെസ്റ്റോറന്റില്‍ അനുവദിക്കില്ല. രാത്രി 9 വരെ പാര്‍സല്‍ അനുവദിക്കും.
ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന യാത്രാ സേവനങ്ങള്‍ തടസ്സപ്പെടുന്നില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും.
ബസ്, ട്രെയിന്‍, എയര്‍ ട്രാവല്‍ യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും വിലക്കില്ല. അവര്‍ യാത്രാ രേഖകള്‍ കാണിക്കണം.
മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 75 പേര്‍ക്ക് പങ്കെടുക്കാം. ഇത് "കൊവിഡ് ജാഗ്രത" പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അവിടത്തെ ജീവനക്കാര്‍ക്ക് സഞ്ചരിക്കാം.
ഒരു ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കമ്ബനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടത്തെയാത്രക്കാര്‍ക്ക് ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.
ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരും നിരോധിച്ചിട്ടില്ല.
ഐടി കമ്ബനികളില്‍ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാന്‍ അനുവാദമുള്ളൂ.
അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്ന ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല.
രാത്രി കാര്‍ഫ്യൂ കര്‍ശനമായിരിക്കും. "റംസാന്‍ നോമ്ബു" ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തില്‍ ഒരുക്കും. റംസാന്‍ നോമ്ബുവിന്റെ ഭാഗമായി, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് രാത്രി 9.00 ന് ശേഷം പ്രാര്‍ത്ഥന അവസാന ചടങ്ങുകള്‍ നടത്താം.
വൈകുന്നേരം 7.30 നകം ഷോപ്പ് അടച്ചിരിക്കണം.
ഒരാള്‍ മാത്രം കാറില്‍ യാത്ര ചെയ്താലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്.