മുംബൈ :നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനായ കാസര്‍കോട് ഉപ്പള സ്വദേശി ജിയയെ മുംബൈ എയര്‍പോര്‍ട്ടില്‍ പിടികൂടുന്നത് തന്ത്രപരമായി.
നേരത്തെ രവിപൂജാരി പൊലീസിന് നല്‍കിയ മൊഴിയിലൂടെയാണ് കാസര്‍കോട് സ്വദേശിയായ ജിയായെ കേരളം അറിയുന്നത്. ജിയയെ പിടികൂടാന്‍ വിമാനത്താവളത്തില്‍ പൊലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കാലിയാ റഫീഖ് , ഡോണ്‍ തസ്ലീം വധക്കേസിലും കര്‍ണാടക പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി ജിയയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. ബാലിക അസീസ് കൊലപാതകത്തിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. അതേസമയം ജിയ നാട്ടുകാര്‍ക്കിടയില്‍ ഹീറോ പരിവേഷം ആണ് ഉള്ളത്. സാധാരണക്കാരെ സഹായിക്കുന്നതില്‍ ഒട്ടും മടികാണിക്കാത്തിരുന്ന ജിയ അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് പണം വാരിക്കോരി ചെലവഴിച്ചിരുന്നു.
ഇതിനിടയിലാണ് രഹസ്യമായി നാട്ടിലെത്തിയ ജിയ വിദേശത്തേക്ക് തിരിച്ചു പോകാനായി ഇന്ന് പുലര്‍ച്ചെ മുംബൈ സഹാറ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മുംബൈ പൊലീസ് പിടികൂടിയത്. നടി ലീന മരിയ പോളിനെ രവി പൂജാരി ഭീഷണിപെടുത്തിയിട്ടും പണം നല്‍കാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നല്‍കിയെന്നണ് രവിപൂജാരി പൊലീസിന് നല്‍കിയ മൊഴി. ഇതാണ് അറസ്റ്റിന് സാഹചര്യമൊരുക്കിയത്. കൊച്ചി പൊലീസ് മുംബൈയില്‍ എത്തി ജിയയെ കസ്റ്റഡിയില്‍ എടുക്കും. ഇതിന് ശേഷം വിശദ ചോദ്യം ചെയ്യലുമുണ്ടാകും. .ജിയ അറസ്റ്റിലായതോടെ മുഴുവന്‍ കേസുകളിലും വ്യക്തത വരും എന്നാണ് പൊലീസ് കരുതുന്നത്.
ഉപ്പള മണിമുണ്ടയിലെ തീരദേശ മേഖലയില്‍പെട്ട സാധാരണ കുടുംബത്തില്‍ ജനിച്ച റഫീഖ് എന്ന ചെറുപ്പക്കാരന്‍ കാലിയാ റഫീഖെന്ന ഗുണ്ടാതലവനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രം ലഭിച്ച റഫീഖ് ചെറിയ മോഷണങ്ങളിലൂടെയാണ് കൊടുംകുറ്റവാളിയിലേക്ക് എത്തിപ്പെട്ടത്. ദാരിദ്ര്യം തന്നെയായിരുന്നു റഫീഖിനെയും മോഷണത്തിലേക്ക് നയിച്ചത്. സമ്ബന്നര്‍ക്കും ഗുണ്ടാമാഫിയാ സംഘങ്ങളിലെ എതിര്‍ചേരികള്‍ക്കും മാത്രമായിരുന്നു കാലിയാ റഫീഖ് പേടി സ്വപ്നമായി മാറിയത്.
രണ്ട് കൊലക്കേസടക്കം 30 ലധികം കേസുകളില്‍ പ്രതിയായിരുന്നു കാലിയാ റഫീഖ്. ഉപ്പള കേന്ദ്രീകരിച്ച് പ്രത്യേക ക്വട്ടേഷന്‍ സംഘത്തെ തന്നെ റഫീഖ് വളര്‍ത്തിയെടുത്തു. ഉപ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റ് ഗുണ്ട- ക്വട്ടേഷന്‍ സംഘങ്ങളെയെല്ലാം ഇവിടെ നിന്നും ആട്ടിപ്പായിച്ചതോടെ റഫീഖ് ഇവിടെ മുടിചൂടാമന്നനായി വാഴുകയായിരുന്നു. റഫീഖിന്റെ വളര്‍ച്ച പലപ്പോഴും എതിര്‍ചേരികള്‍ക്ക് അത്രരസിക്കുന്നതായിരുന്നില്ല. റഫീഖിനെ ഒളിഞ്ഞും തെളിഞ്ഞും തളര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെല്ലാം അതിന്റെ തിരിച്ചടി റഫീഖ് നല്‍കിക്കൊണ്ടിരുന്നു.
ഹഫ്ത പിരിവില്‍ അഗ്രഗണ്യനാണ് റഫീഖ്. ഉപ്പളയിലെ പ്രമുഖ ബിസിനസുകാരും ഫല്‍റ്റ് നിര്‍മ്മാതാക്കളും ഹഫ്ത കൊടുക്കാന്‍ നിര്‍ബന്ധിതരായിരുന്നു. സാധാരണക്കാരില്‍ റഫീഖിനുണ്ടായിരുന്ന സ്വാധീനം കാരണം പലപ്പോഴും കാലിയാ റഫീഖിനെ പിടിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ പൊലീസ് പട ഇറങ്ങിയിട്ടും പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ശത്രുക്കള്‍ റഫീഖിനെ വകവരുത്തിയത്. ഇതിന് പിന്നിലും ജിയയുടെ ബുദ്ധിയുണ്ടെന്നാണ് പൊലീസ് നിഗമനം.
കാലിയ റഫീഖിനെ കൊല്ലിച്ചത് താനാണെന്നും തന്നെയും തന്റെ സംഘത്തിലുള്ളവരെയും ഉപദ്രവിച്ചാല്‍ ഇനിയും കൊലനടത്തുമെന്നും ബാലിഗെ വധക്കേസ് പ്രതി കൂടിയായ ജിയ എന്ന സിയാദ് പരസ്യമായി പ്രതികരിച്ചിരുന്നു. ദുബൈയിലുള്ള ഇയാള്‍ ഫോണ്‍വഴിയാണ് മാധ്യമപ്രവര്‍ത്തകരെ ഇന്ന് ഇക്കാര്യം അറിയിച്ചത്. കാലിയ റഫീഖ് വധക്കേസില്‍ പൊലീസ് പിടിയിലായ നാലുപേരും കൊലക്ക് ജിയയാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് മൊഴിനല്‍കിയിട്ടുണ്ട്. 2012ല്‍ ജിയയ്‌ക്കെതിരെ വധശ്രമം നടന്നിരുന്നു.
ഇതിനുപിന്നില്‍ ബാലിഗെ അസീസ് ആയിരുന്നതിനാലാണ് അന്ന് അയാളെ കൊലപ്പെടുത്താന്‍ കാരണം. ഇതിന് പകരംചോദിക്കാന്‍ അസീസിന്റെ സഹോദരന്‍ മജീദ് കാലിയ റഫീഖിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. 2015ല്‍ ഉപ്പളയിലെ ഫ്‌ളാറ്റില്‍ തന്റെ ആത്മാര്‍ഥസുഹൃത്ത് റയിസിനെ കൊല്ലാന്‍ റഫീഖ് ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് റയിസ് രക്ഷപ്പെട്ടത്.
ഉപ്പള സ്വദേശി യൂസഫ് സിയ എന്ന ജിയയെ മുംബൈയിൽ പിടികൂടുന്നത് തന്ത്രപരമായി.ലഭിച്ചത് പലപ്രമാദകേസുകളിലെയും വിവരങ്ങൾ
mynews
0