സൗദിയിലെ കാറപകടം: മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തും, മരണം തട്ടിയെടുത്തത് പണി പൂർത്തിയാക്കി പുതിയ വീട്ടിൽ താമസം തുടങ്ങാനിരിക്കെ,ഒരുക്കിയത് അഞ്ചു ഖബറുകൾ അടുത്തടുത്തായി

ബേപ്പൂര്‍: കഴിഞ്ഞ ദിവസം സൗദിയിലെ ബിശയിലുണ്ടായ കാറപകടത്തില്‍ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച അതിരാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ ബേപ്പൂരിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് കാണാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ബേപ്പൂര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ മയ്യിത്ത് നമസ്കാരാനന്തരം അഞ്ചു മൃതദേഹങ്ങളും അടുത്തടുത്തായി ഖബറടക്കും. ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ആലിക്കോയ- ഹഫ്സത്ത് ദമ്ബതികളുടെ മകന്‍ മുഹമ്മദ് ജാബിര്‍, ഭാര്യ കാരപ്പറമ്ബ് ചെങ്ങോട്ട് ഇസ്മയില്‍-ഖദീജ ദമ്ബതികളുടെ മകള്‍ ഷബ്ന, മക്കളായ ലുത്ഫി മുഹമ്മദ് ജാബിര്‍, ലൈബ മുഹമ്മദ് ജാബിര്‍, സഹ മുഹമ്മദ് ജാബിര്‍ എന്നിവര്‍ കിഴക്കന്‍ സൗദിയിലെ ജുബൈലില്‍ നിന്നും ജിസാനിലേക്ക് ജോലി ആവശ്യാര്‍ഥം കുടുംബ സമേതം പോകുന്നതിനിടയിലാണ് കാറപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു വേണ്ട സാങ്കേതിക അനുമതികള്‍ ലഭിക്കാന്‍ ജാബിറിെന്‍റ രക്ഷിതാക്കള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് അനുമതിപത്രം കൈമാറിയിരുന്നു.
കുടുംബത്തെ മരണം തട്ടിയെടുത്തത് വീട് പണി 90ശതമാനവും പൂർത്തിയാക്കി പുതിയ വീട്ടിൽ താമസം തുടങ്ങാനിരിക്കെ,
ബാക്കിയുള്ള അവസാന പണികളുംഉടൻ തന്നെ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു,
മഹല്ലിൽ ഖബറിസ്ഥാനിൽ അഞ്ചു ഖബറുകൾ അടുത്തടുത്തായി ഒരുക്കിയിട്ടുണ്ട്
Previous Post Next Post
Kasaragod Today
Kasaragod Today