പ്രണയം നടിച്ചു ലൈംഗിക ചൂഷണത്തിനിരയാക്കി ഗള്‍ഫില്‍ നിന്നും 74 ലക്ഷം തട്ടി, കേസ് ആട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് യുവതി

കാസർകോട് : പ്രണയം നടിച്ചു ലൈംഗിക ചൂഷണത്തിനിരയാക്കുകയും സ്വകാര്യ ഫോട്ടോ കാണിച്ചു 74 ലക്ഷം രൂപ പല തവണയായി ഗള്‍ഫില്‍ നിന്നും തട്ടിയെടുത്തുവെന്ന കേസില്‍ പ്രതിയായ കണ്ണൂര്‍ താണ സ്വദേശിയായ യുവാവിനെ കേസില്‍ നിന്നും രക്ഷിക്കുന്നതിനായി  ഒത്തുകളിക്കുന്നുവെന്നു കാസര്‍കോട് സ്വദേശിനിയായ യുവതിയുടെ പരാതി.

 കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും ഖത്തറില്‍ സ്വകാര്യ ടൈപ്പിങ് സ്ഥാപനം നടത്തി വരുകയും ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്പ രാതിക്കാരി.2005 ല്‍ കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുമ്ബോള്‍ താണയിലെ വീട്ടില്‍ തന്നെ പ്രണയം നടിച്ചു ആരുമില്ലാത്ത സമയത്തുകൂട്ടിക്കൊണ്ടുപോയ ഫൈസല്‍ തന്നെ ജ്യുസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിനു ശേഷം നാട്ടില്‍ നിന്നും മുങ്ങിയ ഇയാളെ താന്‍ ഖത്തറില്‍ ജോലി ചെയ്തുവരവെയാണ് പിന്നീട് കാണുന്നത്. അവിടെ നിന്നും തന്നെ സ്വകാര്യ ഫോട്ടോ ദൃശ്യങ്ങളുടെ പേര് പറഞ്ഞ് അയാള്‍ പണമാവശ്യപ്പെട്ടു.കടമായിട്ടാണ് ഫൈസലും ഉപ്പയും ചേര്‍ന്ന് പലതവണയായി 74,74,449 ലക്ഷം രൂപ രേഖാമൂലം വാങ്ങിയത്.ആ പണം തിരിച്ചു തരാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് 2019 ഡിസംബര്‍ 19ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പണം വാങ്ങി വഞ്ചിച്ചതിനും ബലാത്സംഗം ചെയ്തതിനും താന്‍ പരാതി നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ഇയാള്‍ തന്‍്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായി നസ്റിയ പറഞ്ഞു. ഇതു സംബന്ധിച്ചു കാസര്‍കോട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഗള്‍ഫിലേക്ക് പോയ ഫൈസലിനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പറഞ്ഞത്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിനും സാമ്ബത്തിക തട്ടിപ്പു നടത്തിയതിനും ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ക്രൈം നമ്ബര്‍ 1369/2019 ആയി എഫ്.ഐ.ആറിടുകയും കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന് ഗള്‍ഫില്‍ നിന്നും വരവെ ഇയാളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചു അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി.എന്നാല്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തതു കാരണം സ്ത്രീപീഡന കേസിലെ പ്രതിക്ക് ജാമ്യം ല ജാമ്യം കിട്ടി,
 താൻ നൽകിയ കേസില്‍ കൃത്യമായ അന്വേഷണം  നടത്തിയിട്ടില്ലെന്നും പ്രതിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ കോടതിയില്‍ നിയമ നടപടികളുമായി മുന്‍പോട്ടു പോകുമെന്ന് യുവതി പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today