രേഷ്മ: കണ്ണൂര്‍ കൊലപാതക രാഷ്‌ട്രീയത്തിലെ ആദ്യ വനിതാ അറസ്റ്റ്, സുബൈർ വധക്കേസിൽ ഭർത്താവിന്റെ കാറും ആയുധങ്ങളും പിടികൂടിയ സംഭവത്തിലും രഞ്ജിത്തിന്റെ ഭാര്യയും പ്രതിപ്പട്ടികയിൽ വരുമൊഎന്ന ചർച്ചയിൽ രാഷ്ട്രീയ നിരീക്ഷകർ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷട്രീയത്തില്‍ ഒരു വനിത അറസ്റ്റിലാകുന്നത് ആദ്യമായി. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയതിനാണ് അധ്യാപിക അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കു വീടു വിട്ടു നല്‍കിയ വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്കു വീടു വിട്ടു നല്‍കിയതു കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്ബ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്.
ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്‌എസ് തലശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍. ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മീന്‍പിടിത്തം കഴിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിനു മുന്നിലായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു നിജിന്‍ ഒളിവില്‍ താമസിച്ച വീടിനു നേരെ ബോംബ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
നിജില്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ് സംഘം ഇന്നലെ കണ്ണൂരിലെ പ്രത്യേക കേന്ദ്രത്തില്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു.
അഡീഷണല്‍ എസ്പി പി.പി.സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിജില്‍ ദാസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോടു നിസഹകരിച്ച നിജിലിന്‍റെ കോള്‍ ഡീറ്റൈല്‍സില്‍ നിന്നാണ് അധ്യാപികയുടെ പങ്ക് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചത്. മുഖ്യമന്ത്രിയുടെ വീടിനു വിളിപ്പാടകലെ കൊലക്കേസ് പ്രതിക്ക് ഒളിത്താവളമൊരുക്കിയ അധ്യാപികയുടെ വീടിനു നേരെ ഇന്നലെ രാത്രിയാണ് ബോംബാക്രമണമുണ്ടായത്. അക്രമി സംഘം രണ്ട് ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്.
നിജില്‍ ദാസ് കൂടി പിടിയിലായതോടെ ഇനി ഒരാള്‍ കൂടിയാണ് കൊലയാളി സംഘത്തില്‍ വലയിലാകാനുളളത്. നഗരസഭ കൗണ്‍സിലറും ബിജെപി മണ്ഡലം പ്രസിഡന്‍റുമായ ലിജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ റിമാന്‍ഡിലാണുള്ളത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ നിജില്‍ ദാസ് ഒളിവില്‍ കഴിയുന്നതിനിടെ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു.
കേസില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടി ഇയാള്‍ നല്‍കിയ ജാമ്യ അപേക്ഷ കോടതി തളളിയിരുന്നു. സിപിഎമ്മിന്‍റെ ശക്തികേന്ദ്രത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ സ്വന്തം വീട്ടുപരിസരത്തായി ആരുമറിയാതെയും ആരുടെയും ശ്രദ്ധയില്‍ പെടാതെയും കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്നതു പോലീസിനെയും നാട്ടുകാരെയും അമ്ബരപ്പിക്കുന്നത്,
പാലക്കാട് സുബൈർ കൊലക്കേസിൽ അക്രമികൾ ഉപയോഗിച്ച കാർ കൊല്ലപ്പെട്ട രഞ്ജിത്തിന്റെ താണെന്നും കൊലപാതകത്തിന് ഉപയോഗിച്ച വാളുകൾ സജിത്തിന്റെതായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു,
എന്നാൽ കൊലപാതകത്തിൽ ബന്ധം ഇല്ല എന്നാണ് സഞ്ജിത്തിന്റെ ഭാര്യ അറിയിച്ചത്,
എന്നാൽ കൊലപാതകത്തിൽ സഞ്ജിത്തിന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും ഗൂഢാലോചനയിൽ അടക്കം ബന്ധമുണ്ട് എന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്,
അന്വേഷണം രഞ്ജിത്തിന്റെ ഭാര്യ യിലേക്ക് നീളമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്, കണ്ണൂരിലെ സംഭവത്തിനുശേഷം സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക ചർച്ചയായിരിക്കുകയാണ് സുബൈർ വധവും,
ക്കുന്നുണ്ട്