ഇന്ത്യൻ പൗരന്മാരല്ലെന്ന് പറഞ്ഞ് ബിജെപി എം എൽ എ യുടെ നേതൃത്വത്തിൽ 426 മുസ്ലിം കുടുംബങ്ങളെ കൊടിയൊഴിപ്പിച്ച് വീടുകൾ ബുൾഡോസറുകൾ കൊണ്ട് ഇടിച്ചു നിരത്തി


ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിെന്‍റ പേരില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനെതിരെ ദേശവ്യാപക പ്രതിഷേധം ഉയരുേമ്ബാള്‍, അസമില്‍ 426 മുസ്ലിം കുടുംബങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച്‌ വീടുകളും വാസസ്ഥലങ്ങളും പൊളിച്ചുനീക്കി. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ പത്മ ഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവരെയാണ് ഡിസംബര്‍ 22ന് ജില്ല ഭരണകൂടത്തിെന്‍റ മേല്‍നോട്ടത്തില്‍ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിച്ച്‌ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ തകര്‍ത്തത്.


അസം സ്വദേശികളാണ് എന്നതിെന്‍റ പൗരത്വരേഖകളും എന്‍.ആര്‍.സിയില്‍ പേരുമുള്ള ഇവര്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാമ്ബുകളില്‍ കഴിയുകയായിരുന്നു. അസമില്‍ വോട്ടവകാശമുള്ള ഇവര്‍ യഥാര്‍ഥത്തില്‍ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന കാരണം പറഞ്ഞാണ് എം.എല്‍.എയും ജില്ല ഭരണകൂടവും കുടുംബങ്ങളെ വഴിയാധാരമാക്കിയത്.

രണ്ട് ക്യാമ്ബുകളിലുമുള്ള മുസ്ലിംകളുടെ മാത്രം വാസസ്ഥലങ്ങള്‍ പൊളിച്ചുകളഞ്ഞ് പുറത്താക്കുകയും മറ്റുള്ളവരെ അവിടെ തുടരാന്‍ അനുവദിക്കുകയും ചെയ്തു. കൊടുംതണുപ്പില്‍ തലചായ്ക്കാന്‍ കൂരയില്ലാതെ വഴിയാധാരമായ കുടുംബങ്ങളെ അധികൃതരോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കിയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദ് 'മാധ്യമ'ത്തോട് പറഞ്ഞു.

തണുപ്പില്‍ താമസിക്കാന്‍ വീടുകളോ മതിയായ വസ്ത്രമോ കമ്ബിളിയോ ഇല്ല. പൗരത്വ പ്രക്ഷോഭത്തെ നേരിടാന്‍, കഴിഞ്ഞ 10 ദിവസമായി ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പുറംലോകം വിവരമറിഞ്ഞിട്ടില്ല. നാലര കി.മീറ്റര്‍ അകലെ താല്‍ക്കാലിക ക്യാമ്ബുണ്ടാക്കി 426 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളതെന്ന് മുഹമ്മദ് അഹ്മദ് പറഞ്ഞു. നിയമസഹായവും പുനരധിവാസവും പിന്നീട് ചെയ്യാനുള്ളതാണെന്നും മുഹമ്മദ് അഹ്മദ് തുടര്‍ന്നു.
Previous Post Next Post
Kasaragod Today
Kasaragod Today