പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരയായ പെൺകുട്ടി കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കേസിൽ ബുധനാഴ്ച ശിക്ഷ വിധിക്കും. 2009ലാണ് കേസിനാസ്പദമായ സംഭവം. പള്ളി പണിക്കുവന്ന കന്യാകുമാരി ജില്ലക്കാരനായ രാജനാണ്(39) പ്രതി. വിചാരണവേളയിൽ പെൺകുട്ടി കൂറുമാറിയെങ്കിലും ഡി.എൻ.എ ഉൾെപ്പടെയുള്ള ശാസ്ത്രീയ തെളിവുകൾ നിരത്തി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.
കോടതിയിൽ കളവ് പറഞ്ഞതിന് ഇരക്കെതിരെ കേസ് എടുക്കണമെന്ന പ്രോസിക്യൂഷെൻറ വാദവും പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ബുധനാഴ്ച പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. മനോജ് ഹാജരായി.