25രൂപക്ക് കിട്ടുന്ന പെട്രോൾ നൂറിന് വിൽക്കാമെങ്കിൽ പാലിനും നൂറാക്കണം; കേന്ദ്രത്തിനെതിരെ ക്ഷീരകര്‍ഷകരും

 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ 1 മുതല്‍ പാല്‍ ഒരു ലിറ്ററിന് നൂറുരുപയാക്കി ഉയര്‍ത്തുമെന്ന് കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക തീരുമാനം.


രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചതോടെ ഗതാഗത ചെലവ് കുത്തനെ ഉയര്‍ന്നു. ഒപ്പം മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചിലവുകള്‍ തുടങ്ങിയവയും വര്‍ധിച്ചു. ഇതാണ് പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വെളിപ്പെടുത്തി .


നിലവില്‍ ലിറ്ററിന് 50 രൂപക്കാണ് പാല്‍ വില്‍ക്കുന്നത്. മാര്‍ച്ച്‌ ഒന്നുമുതല്‍ ഇരട്ടിവിലയാക്കും.


കര്‍ഷകര്‍ ഇതുസംബന്ധിച്ച്‌ തീരുമാനം എടുത്തതായും ഭാരതീയ കിസാന്‍ യൂനിയന്‍ ജില്ല തലവന്‍ മാല്‍കിത് സിങ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം.


“പാലിന്‍റെ വില കൂടിയതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന് അറിയാം. എന്നാല്‍ തീരുമാനത്തില്‍നിന്ന് കര്‍ഷകര്‍ പിന്നോട്ട് പോകില്ല. “വില ഇരട്ടിയാക്കാനാണ് തീരുമാനമെന്നും മാല്‍കിത് സിങ് കൂട്ടിച്ചേര്‍ത്തു.


അതെ സമയം കര്‍ഷകരുടെ തീരുമാനത്തെ പ്രതിരോധിക്കാനാണ് കേന്ദ്ര തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയര്‍ത്തുമെന്നും സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും വന്‍ റാലികള്‍ സംഘടിപ്പിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ഫസ്റ്റ് മാര്‍ച്ച്‌ സെ ദൂത് 100 ലിറ്റര്‍’ (മാര്‍ച്ച്‌ ഒന്നുമുതല്‍ പാലിന് 100 രൂപ) ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങിലെത്തി. കേന്ദ്ര സര്‍ക്കാറിനെ നേരിടുന്നതിന് കര്‍ഷകരുടെ മികച്ച നീക്കത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തിയത് .


Previous Post Next Post
Kasaragod Today
Kasaragod Today