തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേ ഫലം. എൽ.ഡി.എഫ് 72 മുതൽ 78 വരെ സീറ്റ് നേടുമെന്നാണ് സർവേ. യു.ഡി.എഫിന് 59 മുതൽ 65 വരെ സീറ്റ് ലഭിക്കുമെന്നും മൂന്നു മുതൽ ഏഴുവരെ എൻ.ഡി.എക്ക് ലഭിക്കാമെന്നും സർവേ പ്രവചിക്കുന്നു.
എൽ.ഡി.എഫിന്-41, യു.ഡി.എഫിന് -39, എൻ.ഡി.എക്ക് -18 ശതമാനം വോട്ട് ലഭിക്കും.
തെക്കൻ കേരളത്തിൽ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ നേടും. യു.ഡി.എഫിന് 12 മുതൽ 14 സീറ്റുവരെയേ ലഭിക്കൂ. 37 ശതമാനമാണ് വോട്ട് വിഹിതം. എൻ.ഡി.എക്ക് 20 ശതമാനം വോട്ട് ലഭിക്കാം. ഒന്നു മുതൽ രണ്ടു വരെ സീറ്റ് നേടും.
മധ്യകേരളത്തിൽ യു.ഡി.എഫിന് 23 മുതൽ 25 വരെ സീറ്റുകളും എൽ.ഡി.എഫിന് 16 മുതൽ 18 വരെ സീറ്റുകളും എൻ.ഡി.എക്ക് പൂജ്യം മുതൽ ഒരു സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്. വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിർത്തും. 43 ശതമാനം വോട്ടോടെ 32 മുതൽ 34 വരെ സീറ്റ് ഇടതുപക്ഷം നേടും. യു.ഡി.എഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും 24 മുതൽ 26 വരെ സീറ്റാണ് ലഭിക്കുക. എൻ.ഡി.എക്ക് രണ്ടു മുതൽ നാലു വരെ സീറ്റ് ലഭിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു.