ഗുവാഹത്തി: അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി ആക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പൊതുസമ്മേളനത്തിനിടെയാണ് രാഹുൽ മോദിയെ പരിഹസിച്ചത്.
''ഞാൻ ഇവിടെ നുണ പറയാൻ വന്നതല്ല. കാരണം എന്‍റെ പേര് നരേന്ദ്ര മോദിയെന്നല്ല. നിങ്ങൾക്ക് അസമിലെ കർഷകരെക്കുറിച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേൾക്കണമെങ്കിൽ ടി.വി ഓൺ ചെയ്താൽ മതി. അദ്ദേഹം ഇന്ത്യയോട് 24 മണിക്കൂറും നുണപറയുകയാണ്'' -രാഹുൽ പറഞ്ഞു.
പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദർശിക്കുകയും ഭക്തരോട് സംസാരിക്കുകയും ചെയ്തു. കേരളത്തിൽ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച അസമിലെത്തും. പൗരത്വ ഭേദഗതി നിയമം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് നയിക്കുന്ന മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.