ബംഗാളിലെ ബി.ജെ.പി എം.എല്‍.എ മാരില്‍ പകുതിയിലേറെ പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്


 കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാരില്‍ പകുതിയിലേറെയും പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്.


മമതമ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിെന്‍റ സീറ്റില്‍ ജയിച്ചവരില്‍ മൂന്നിലൊന്ന് എം.എല്‍.എ മാരും ക്രിമനല്‍ കേസുകളിലെ പ്രതികളാണ്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസിെന്‍റ (എ.ഡി.ആര്‍) റിപ്പോര്‍ട്ടിലാണ് ജനപ്രതിനിധികളുടെ കുറ്റകൃത്യങ്ങളെ പറ്റിയുള്ള കണ്ടെത്തലുകള്‍ ഉള്ളത്.


ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥികളില്‍ 91 പേരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിരിക്കുന്നത്.



ടി.എം.സിയുടെ എം.എല്‍.എ മാരില്‍ 43 ശതമാനവും ക്രിമനലുകള്‍ ആണെന്ന് സാരം.


അതെ സമയം ബി.ജെ.പി എം.എല്‍.എമാരിലെ ക്രിമിനല്‍ കേസിലെ പ്രതികളുടെ കണക്കുകള്‍ എടുക്കുേമ്ബാള്‍ 65 ശതമാനം ആയി കുത്തനെ വര്‍ദ്ധിക്കുകയാണ്. ജയിച്ച 77 പേരില്‍ 50 ഉം ക്രിമനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.


ഇരുപാര്‍ട്ടികള്‍ക്കും പുറമെ ഒരു സ്വതന്ത്ര എം.എല്‍.എയും ക്രിമനല്‍ കേസിലെ  പ്രതിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഫലം പ്രഖ്യാപിച്ച 292 മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചവരില്‍ 142 പേരും അതായത് സംസ്ഥാനത്തെ എം.എല്‍.എ മാരില്‍ 49 ശതമാനവും ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് സാരം.കൊലപാതകം,കൊലപാതക ശ്രമം, തട്ടിക്കൊട്ടുപോകല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റിലാകാനുംഅഞ്ച് വര്‍ഷവും അതിലേറെയും ശിക്ഷ ലഭിക്കാനും വകുപ്പുള്ള കുറ്റകൃത്യങ്ങളാണ് എം.എല്‍.എ മാരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.


2016 ലെ കണക്കുകള്‍ പ്രകാര്യം 293 ല്‍ 107 പേരാണ് ക്രിമിനല്‍ കേസിലെ പ്രതികളായിരുന്നത്.

Previous Post Next Post
Kasaragod Today
Kasaragod Today